Sunday 1 August 2010

സുന്ദരി സാറാമ്മ

സാറാമ്മോ, ചാണത്തലയുള്ള തൊമ്മികുഞ്ഞ് ഊണം കഴിഞ്ഞ് ഒരു ഏമ്പക്കവും വിട്ട് അല്പം ഒന്നുറങ്ങിയേക്കാമെന്ന് കരുതി കട്ടിലോട്ട് ചായുന്നതിനിടയിലാണ് സാറാമ്മോയെന്നു നീട്ടി വിളിച്ചത്.

അടുക്കളയിൽ ഭർത്താവിന് കൊടുക്കാണ്ട് നാലുതാറാവുമുട്ട പുഴുങ്ങിയത് ബ്ലും ബ്ലും എന്നകത്താക്കി കൊണ്ടിരിക്കുന്നതിനിടയിൽ ഭർത്താവ് വിളിച്ചാലുണ്ടോ സാറാമ്മ കേൾക്കുന്നു.കേട്ടാലുണ്ടോ മറുപ്പടി കൊടുക്കുന്നു.

സാറാമ്മയെ തൊമ്മികുഞ്ഞ് കെട്ടിയത് വെള്ളത്തിലാ.കള്ളവാറ്റുകാരൻ പൈലിച്ചന്റെ പത്തുപെണ്മക്കൾ പുരനിറഞ്ഞൂ നിന്നപ്പോൾ അതിലൊരെണ്ണത്തിനെ കെട്ടിയത് കള്ളുകുടിച്ചു വരുത്തിയ കടം തീർത്തുകൊണ്ടായിരുന്നു. ആ കെട്ടിൽ തൊമ്മി സാറാമ്മയിൽ നല്ലൊരു വിളവിറക്കി.പത്തുപിള്ളേര് അമ്മായപ്പനുമാത്രം പോരല്ലോ തൊമ്മിച്ചനും ഇതൊക്കെ കഴിയുമെന്ന് സാറാമ്മയിലൂടെ തൊമ്മിച്ചൻ തെളിയിച്ചു.

താറാവ് മൊട്ടയും ആട്ടും പാലും കുടിച്ച് ആ പഞ്ചായത്തിലെ പെണ്ണൂങ്ങളെ കടത്തിവെട്ടി പൂവ്വമ്പഴം പോലെ നിന്ന സാറാമ്മയെ ഓർത്ത് സ്വപ്നം കാണാത്ത ചെറുപ്പക്കാർ ആ നാട്ടിൽ കുറവാ. കറവക്കാരൻ രാഘവന്റെ മകൻ ഗോപാലനും ആ കാര്യത്തിൽ ഒരു കണ്ണുണ്ടായിരുന്നു.

ഏങ്ങനേലും സാറാമ്മയെ വശത്താക്കുക. കോഴിത്തലയിലും നഖത്തിലും തവളയിലും വരെ കൂടോത്രം ചെയ്യുന്ന ഗോപാലന്റെ പൂതി മനസ്സിൽ ക്ലാവ് പിടിച്ചു കിടന്നത് തേച്ചുമിനുക്കിയെടുക്കാൻ കഴിഞ്ഞത് ഒരു പെരുന്നാളിനാണ്.ആരുവാങ്ങി കൊടുത്താലും ഓസിലടിക്കുന്ന തൊമ്മികുഞ്ഞിന് ഒരു നല്ല ആനമയക്കി വാങ്ങി കൊടുത്തിട്ട് ഗോപാലൻ പുഴുകുത്തുവീണ തന്റെ പല്ലു മുഴുവൻ കാട്ടി ഒരു ചിരി ചിരിച്ചു.

“തൊമ്മിയേട്ടാ ഇനിയെന്താ എന്റെ തൊമ്മിയേട്ടനു വേണ്ടേ?”തൊമ്മിയേട്ടൻ എന്തുപറഞ്ഞാലും അതി

ഗോപാലൻ വാങ്ങിതരും. ആനമയക്കിടെ മണം അടിച്ച് ഭ്രമരം ബാധിച്ച ഗോപാലൻ തൊമ്മിയുടെ ചട്ടിത്തലയിൽ ഒരുമ്മ വച്ചുകൊണ്ട് പറഞ്ഞു.

“എടാ ഗോപാലാ നീയെന്റെ മോനാടാ, പുന്നാരാമോനാ‍ടാ .##$@@@ നിനക്ക് വേണേൽ എന്റെ ഭാര്യ സാറാമ്മെ വരെ ഞാൻ തരും.തൊമ്മി ആനമയക്കി കാലിയാക്കികൊണ്ട് പറഞ്ഞു.

“തൊമ്മിയേട്ടാ എനിക്ക് സാറാമ്മിച്ചിടെ കൂടെ ഒന്ന് കിടക്കണം.”

“നീയെടുത്തോടാ മോനെ, സാറാമ്മയെ ഞാൻ നിനക്ക് മുഴുവനായി തന്നിരിക്കുന്നു.”

തൊമ്മികുഞ്ഞിന്റെ വാക്കുകൾ കേട്ട് ലോട്ടറി അടിച്ച സന്തോഷത്തോടെ ഗോപാലൻ സാറാമ്മിച്ചിടെ അടുത്തേയ്ക്ക് റോക്കറ്റ് വിട്ടപ്പോലെ കുതിച്ചു.

പൂമുഖപ്പടിയിലിരുന്ന് താറാവ് മുട്ടപൊളിച്ച് അണ്ണാക്കിലോട്ട് തള്ളുന്നതിനിടയിൽ പാഞ്ഞു വന്ന ഗോപാലനെ കണ്ട് സാറാമ്മ ഒരേമ്പക്കം വിട്ടു.

“ന്റെ സാറാമ്മിച്ചിയെയെന്നു വിളിച്ചു കൊണ്ട് ഗോപാലൻ പൂമുഖപ്പടി കടന്ന് അകത്തേയ്ക്ക് ഓടി.

ഭർത്താവില്ലാത്ത നേരത്ത് കടന്നു വന്ന മാരണത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ സാറാമ്മ പിന്നാലെ കുതിച്ചു.

സാറാമ്മേടെ മൂത്തമകൻ സണ്ണിക്കുട്ടി അങ്ങ് ഗൾഫീന്ന് വന്നപ്പോൾ വാങ്ങി കൊടുത്ത സെറ്റിമേലിരുന്ന് ഗോപാലൻ സാറാമ്മിച്ചിയെ നോക്കി വെള്ളമിറക്കീ.

“ഫ നീയാളുകൊള്ളാല്ലോടാ, എന്റെ കെട്ട്യോനില്ലാത്ത നേരത്ത് എന്റെ പുരയ്കത്ത് കയറി പേരു ദോഷം കേൾപ്പിച്ചാലുണ്ടല്ലോ?’

“സാറാമ്മിച്ചി ദോഷം പറയരുതല്ലോ തൊമ്മിച്ചൻ നല്ല മനസ്സുള്ളയാളാ,രണ്ട് കുപ്പി ആനമയക്കി അടിച്ചു ഫ്ലാറ്റായപ്പോൾ സാറാമ്മിച്ചിയ്ക്ക് കൂട്ടിരിയ്ക്കാൻ ആയ്യാളെന്നെ വിട്ടതാ.സാറാമ്മിച്ചി നമ്മുക്ക് ചുമ്മാ തൊട്ടും മിണ്ടിം ഇരിയ്ക്കാമെന്നെ.?’

“ഫ എരണക്കേടു പറയുന്നോടാ,“ സാറാമ്മിച്ചി അതു പറഞ്ഞെങ്കിലും ഗോപാലന്റെ പൃഥിരാജ് മീശയും സൽമാൻ ഖാന്റെ ശരീരവും (പോത്തിനെ കുളിപ്പിച്ച് ഉണ്ടായത്) ഭീമൻ രഘുവിന്റെ പോലുള്ള ശബ്ദവും കേട്ടപ്പോൾ സാറാമ്മിച്ചിയ്ക്ക് ആകെപ്പാടെ ഒരു കുളിര്.

സാറാമ്മിച്ചി ഒളികണ്ണിട്ട് ഗോപാലനെ നോക്കണ കണ്ട് ഗോപാലൻ ലജ്ജാവദനായി കാലുകൊണ്ട് തറയിൽ വട്ടം വരച്ചു.

നാട്ടിലെ ചെക്കന്മാരുടെ മോഹവല്ലിയായ സാറാമ്മ പ്രായം 48ആയെങ്കിലും ചുട്ടിയിട്ടു വെളുപ്പിച്ച ഷക്കീലയാണ്.അവരുടെ തലോടലേറ്റാൽ ആർക്കാണ് വൈദ്യൂതഘാതമുണ്ടാകാതെയിരിക്കുക.

ഗോപാലന്റെ വെപ്രാളം കണ്ട് സാറാമ്മ അവനെ വാരിപുണർന്നു.

നല്ലൊരു ഷക്കീല പടത്തിലെ നായകനെയും നായികയെയും പോലെ അവരങ്ങനെ വാതിലുപ്പോലും കുറ്റിയിടാതെയിരിക്കുമ്പോഴാണ് സാറാമ്മയുടെ രണ്ടാമത്തെ പുന്നാര മോൻ ജിമ്മിക്കുട്ടിയുടെ വരവ്.

വന്നപ്പാടെ അമ്മച്ചിടെ വേഷം കണ്ട് ജിമ്മിക്കുട്ടി അന്ധാളിച്ചു പോയി.

“നിന്നെ ഞാൻ കൊല്ലുമെടാ പട്ടി.”

പിന്നെ പഴയ സിനിമയിലെ ബാലൻ കെ.നായരും ജയനും തമ്മിലുള്ള ഒരടിപ്പൊളി സ്റ്റണ്ടായിരുന്നു ജിമ്മിക്കുട്ടിയും ഗോപാലനും തമ്മിൽ.

ദിവസവും പോത്തിറച്ചിമാത്രം കഴിച്ചു പൊണ്ണത്തടിയനായ ജിമ്മിക്കുട്ടിയുടെ അടികൊണ്ട് ഗോപാലന്റെ സകലമർമ്മവും കലങ്ങി.

കാറ്റുപ്പോയ ബലൂൺപ്പോലെ അടികൊണ്ട് വീണ ഗോപാലനെ താങ്ങിയെടുത്ത് ജിമ്മിക്കുട്ടി റോഡിലേയ്ക്ക് ഒരേറ്.

റോഡിൽ വീണു തലയും മൂക്കും പൊട്ടിയ ഗോപാലൻ പഴയകാലവില്ലന്മാരെപ്പൊലെ എഴുന്നേറ്റ് നിന്ന് ജിമ്മിക്കുട്ടിയെ നോക്കി ഒരലക്ക്.

“എന്റെ കൈയ്യിന്ന് നിന്റെ അപ്പൻ കള്ളുവാങ്ങി കുടിച്ചിട്ടുണ്ടെങ്കിൽ ആ കള്ള് ഈ ഗോപാലൻ മുതലാക്കിടാ.നിന്നെപ്പൊലെ ഒന്ന് ഈ മുറ്റത്ത് ഓടികളിക്കുമെടാ. നോക്കിക്കോ?.”

അടുത്ത വീടുകളിൽ നിന്നും ആളുകൾ എത്തിനോക്കുന്നതു കണ്ട് ഗോപാലൻ വിജയശ്രി ലാളിതനായി വായ്പൊട്ടിയൊലിക്കുന്ന ചോരയും ഒപ്പി നടന്നു.

പാവം ജിമ്മിക്കുട്ടി ആരും കൈയ്യെറുന്ന ആ പുറമ്പോക്ക് ഭൂമിയിലേയ്ക്ക് നോക്കി നിർവ്വികാരനായി നിന്നു.