Monday 2 March 2009

കച്ചറാ പാർട്ടീസ്

വടി കൊടുത്ത് അടിവാങ്ങുക പാച്ചുവിനും ഗോപാലനും അത്ര പുതുമയൊന്നുമല്ല. ഒന്നര പെഗ്ഗ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാൽ പാച്ചുവും ഗോപാലനും ഏതു കോടതിയിലും കള്ളസാക്ഷി പറയാനും ശവം തോണ്ടിയെടുക്കാനും റെഡി.

പാച്ചുവിനെയോ ഗോപാലനെയോ ആരേലും തെറി വിളിച്ചാൽ ഉടൻ പാച്ചു പണ്ടെങ്ങോ ചിക്കൻ വന്ന് വികൃതമായ തന്റെ മുഖം ഉയർത്തി ഒരു വെടുക്കൻ ചിരി ചിരിച്ചിട്ട് പറയും.

പാച്ചുവിനെം ഗോപാലനെം തൊട്ടാൽ വെവരും അറിയും.

ഇവിടെത്തെ യേമാനെ വിളിച്ച് ഞങ്ങളൊന്നു പറഞ്ഞാൽ ഇങ്ങളെ പൊക്കിയെടുത്തോണ്ട് പോകും.

കളി ഞമ്മളോടാ ഗോപാലനും പാച്ചുവും തെറിവിളിക്കുന്നവന്റെ നേരെ മുണ്ട് ഉയർത്തി കാട്ടി പറയും.

കാര്യം സത്യമാണൂ കേട്ടോ പാച്ചുവിനെയും ഗോപാലനെയും പോലീസുകാർക്കും സ്ഥലത്തെ വല്ല്യയേന്മാർക്കൂം വല്ല്യകാര്യമാ.

എവിടെലും ഒരു ശവം പൊന്തിയാൽ അതു മുങ്ങിയെടുക്കാൻ പാച്ചുവും ഗോപാലനും വേണം.

അല്ലെ ഈ ചീഞ്ഞൂ നാറിയ ശവത്തെ നമ്മൂടെ ഏമാന്മാർ തൊടുമോ?.

ഇടയ്ക്ക് ഏമാന്മാർ തന്നെ പാച്ചുവിനും ഗോപാലനും കള്ളുവാങ്ങി കൊടുക്കും.

പാച്ചുവിനും ഗോപാലാനും ഒരു സ്വാഭാവമുണ്ട്.എന്തു കിട്ടിയാലും അതു വീതിച്ചു കഴിക്കുക.

കള്ളായാലും പെണ്ണായാലും അതങ്ങനെയാ.

അങ്ങനെയിരിക്കെ ഒരിക്കൽ ഗോപാലൻ നല്ലനടപ്പൂ ശീലിച്ച് ഉടുംബിന്റെ ജീവിതം അവസാനിപ്പിച്ചു നല്ലൊരു ജീവിതം കെട്ടിപടുക്കാൻ തീരുമാനിച്ചു. അതിനായി ഗോപാലൻ ഒരു ദുർനടപ്പുകാരി പെൺകുട്ടിയെ തന്നെ തന്റെ ജിവിതത്തിന്റെ ആരാമത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്നു.

തന്റെ ഊണിലും ഉറക്കത്തിലും ഒരു താങ്ങു തടിപോലെ നിന്ന ഗോപാലൻ തന്നെ വിട്ട് പോയപ്പോൾ

പാവം പാച്ചു സങ്കടം സഹിക്കവയ്യാതെ വീണ്ടും വീണ്ടും കുടിച്ചു.

ഗോപാലനാകട്ടെ ഓർമ്മ വച്ച കാലത്തൊന്നും അമ്പലത്തിലോ പള്ളിലോഒന്നും കയറിയിട്ടില്ല.തന്റെ പ്രിയതമയായ പുഷപമ്മയെയും കൂട്ടി ഗോപാലൻ അമ്പലത്തിലും പള്ളീലും ഒക്കെ കയറി ഇറങ്ങി.

പുഷ്പമ ടൌണിലെ ഒരു പൊതുസ്വത്തായതു കൊണ്ട് അമ്പലത്തിലായാലും പള്ളിലായാലും ചെല്ലുന്നിടത്ത് ചില ഞരമ്പ് രോഗികൾ തട്ടി മുട്ടിം കണ്ണൂ കാണീച്ചും നിന്നു.

പുഷപമ്മ പുറത്തിറങ്ങിയാൽ അതു പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഗോപാലൻ പുഷ്പമ്മയെ വീട്ടിൽ ആക്കി പണിക്കു പോകും.
ഗോപാലൻ പുറത്തു പോകുമ്പോൾ പുഷപമ്മ തന്റെ പഴയ ബിസ്സിനസ്സിലേക്ക് തിരിയും.നാട്ടിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പകാരെ കൈയ്യും കാലും കാട്ടി മാടി വിളിച്ച് പുഷപമ്മ തന്റെ ബിസ്സിനസ്സ് പുഷ്ടിപെടുത്തി.അങ്ങനെയിരിക്കെ ഒരു ദിവസം ഗോപാലൻ പണി കഴിഞ്ഞ് നേരത്തെ എത്തി.
വീട്ടിൽ പതിവില്ലാത്ത ഒരാളനക്കം കണ്ട് ഗോപാലൻ പിന്നാമ്പുറത്തൂടെ അകത്തോട് കയറി.
കൈയ്യിൽ ഒരു ഉലക്കയുമായി വാതിലിനു മറവിൽ പതുങ്ങി നിന്നു.
പുഷപമ്മയുടെ സൌന്ദര്യത്തിൽ മതിമറന്ന് ഗോപാലൻ പോകുന്ന നേരം നോക്കി കിട്ടുന്നതിൽ പാതി തേടി ഗോപാലന്റെ വീട്ടിൽ എത്തിയ പാച്ചുവായിരുന്നു അത്.
പാച്ചു കാര്യം കഴിഞ്ഞ് പുറത്തു കടന്നതും ഗോപാലൻ ഉലക്കയെടുത്ത് പാച്ചുവിന്റെ തലക്കിട്ട് ഒരു കൊട്ട്.
പാച്ചു അയ്യോ എന്ന് അലറി കൊണ്ട് താഴേ വീണൂ രക്തം ഒലിപ്പിച്ചു. രക്തം കണ്ടപ്പാടെ കെട്ടിയവ സേനഹം മറന്ന് പുഷ്പ്പമ്മ മതിലുച്ചാടി ഒരോട്ടം. പാച്ചുവിനെ അടിച്ച കേസ്സിൽ ഗോപാലനെ പോലീസു പൊക്കി.ഗോപാലൻ പോയതോടെ പുഷപ്മ്മ ടൌണിൽ കൈയ്യും കാലും കാണിച്ച് ആളെ കൂട്ടി.