Tuesday 22 April 2008

കാപ്പിലാന്റെ ഷാപ്പ്-4


ഏടെ തോന്ന്യാസി നീയവിടെ എന്തെടുക്കാവാടെ കാപ്പു മൊയലാളി ഉച്ചത്തില്‍ അലറി
ദേ വന്നെ കുമ്പ കുലുക്കി തോന്ന്യാസി പാഞ്ഞു മൊയലാളിയുടെ മുന്നില്‍ വന്നൂ ബ്രേക്കിട്ടു നിന്നു।
ങാ ഞാന്‍ കോഴിക്കോടിനൊന്നു പോകുവാ അവിടെ ശില്പശാല നമ്മുടെ ഏറനാടന്‍ സാഹിബ് വിളിച്ചിരുന്നു।എങ്കില്‍ മൊയലാളി ഇത്തിരി ചമ്മന്തി പൊതിഞ്ഞു തരട്ടെ ഞാന്‍ ഉണ്ടാക്കിയ ചമന്തി ഏറനാടനു വല്ല്യ ഇഷടാ
എങ്കില്‍ ആയിക്കോട്ടെ അങ്ങനെലും ആയാളു വളയുമെങ്കില്‍ മലപ്പൂറത്തും കണ്ണൂരും വയനാട്ടിലും ഒക്കെ കാപ്പിലാന്‍ ഗ്രൂപ്പിന്റെ കള്ളുഷാപ്പുകള്‍ ഉയര്‍ന്നു വരും
ഹൊ ആ ദിവസം
മൊയാലാളി ഭാവനയില്‍ ആ രംഗം കണ്ടു
പെട്ടെന്നു വിന്‍സാച്ചായന്‍ പാമുവിനൊപ്പം കാറില്‍ വന്നിറങ്ങി
ആ ഇടിവാള്‍ സകലമാന ഷാപ്പിലും കയറിയിറണ്‍ഗി റെയിഡാണു।എന്റെ ഒസാറു പൂണ്യാളാ വിന്‍സാച്ചായന്‍ നെഞ്ചത്തു കൈ വച്ചു।
നിങ്ങളുടെ വലിയാ ആളല്ലെ ആ കണ്ണൂ‍രാന്‍ അയ്യാളെ വിളിച്ചു കാര്യം പറ।ഇടിവാളിനെ എങ്ങ്നെലും കണ്ണൂര്‍ക്ക് സ്ഥലം മാറ്റണം
ങാ വഴി ഉണ്ടാക്കാം
ദേ പിന്നെ പുതിയ പ്രൈസു ലിസ്റ്റ് വന്നിട്ടുണ്ട് പുതിയ ചില ബ്രാന്‍ഡുകള്‍ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്
ദാ നോക്കിയാട്ടെ പാമു ഗോപന്‍ കൊടുത്തയ്ച്ച പുതിയ ലിസ്റ്റ മൊയലാളിക്കു നീട്ടി
  1. വാല്‍മീകി..................... ........അടിച്ചാല്‍ പോട്ടൊ പിടുത്തം
  2. തണല്‍..................................അടിച്ചാല്‍ തണലു ചാരി നടക്കും (പോസ്റ്റുചാരി എന്നു മറ്റൊരു പേര്)
  3. മിന്നാമിനുങ്ങ്--------------------കുടിച്ചാല്‍ ഏതവനും പ്രണയലേഖനം എഴുതും
  4. ഉപാസന ------------------------ഭയങ്കര ഭക്തിയായിരിക്കും
  5. ബാജി ഓടവേലി-------------------അടിച്ചാല്‍ ചിലപ്പൊ ഓടെലും വീഴും
  6. തറവാടി----------------------------തറവാട്ടുക്കാര്‍ മാത്രം ഉപയോഗിക്കുക
  7. കുഞ്ഞന്‍----------------------------അഹങ്കാരം തിരെ ഉണ്ടാവില്ല
  8. താരപഥം---------------------അകാശത്തൂടെ കറങ്ങി നടക്കാന്‍
  9. പുടിയൂര്‍-------------------------അടിച്ചാല്‍ നിലത്തൊന്നും നിലക്കത്തില്ല

കോള്ളാ മൊയലാളി അവന്റെ തോളില്‍ തട്ടി।ഇനിയും വരാനുണ്ട് ചില പുതിയ ബ്രാന്‍ഡുകള്‍

Saturday 19 April 2008

കാപ്പിലാന്റെ ഷാപ്പ്-3

“പാമു ഗോപുവെന്തെടൊ“ .....?
കാപ്പു മുതലാളി കസേലായിലെക്കു ചാഞ്ഞു കൊണ്ടു തിരക്കി।
ഗോപു സാമ്പിളു ടേസ്റ്റു ചെയ്തു നോക്കാന്‍ ഒരു വാല്‍മീകി യെടുത്ത് കാച്ചി ।ഇപ്പോ
ഭയങ്കര പോട്ടോ പിടുത്താം
ദെ ഇന്ന്ലെ മുബൈയില്‍ നിന്നും കുറെ പിള്ളെരുടെ പോട്ടം എനിക്കയിച്ചിട്ടുണ്ടായിരുന്നു।
ലെവനു ഞാന്‍ കാശു കൊടുക്കുന്നത് വെറുതെ ആവൊ പാമ്മു
മൊയലാളി വെറളി പിടിക്കാതെ।ഗോപു എവിടെ പോകാനാ
അതല്ലടോ എനിക്കിപ്പോ സംശയം ആ ഏറനാടനങ്ങാന്‍ അവ്നെ പൊക്കിയൊന്നാ
കാപ്പുവിന്റെ ഷാപ്പിലെ കൂട്ടിന്റെ രഹ്സ്യം അറിയാവുന്ന ഏക വ്യക്തിയാണു ഗോപു
ആ അതു ശരിയാ।ആ ഏറനാടനു നമ്മുടെ എരിയാലില്‍ നല്ല നോട്ടമുണ്ട്
“എന്റെ വല്ലഭോ“
കാപ്പു മുതലാളി നെഞ്ചത്തു കൈ വച്ചു।
ഏറാനാടന്റെ വലം കൈയാണു ആ കാലമാടന്‍, ഇവിടെ ചില ഏരിയായിലു തസ്ക്കരവിരന്‍
എന്ന പേരില്‍ അവന്‍ വെട്ടാനിറങ്ങിയിട്ടുണ്ട് അതു കൊണ്ടു സൂക്ഷിക്കണം
പനം കള്ളീല്‍ തുരിശിടുന്ന വിദ്യാ അവനറിയുമോടോ
ആര്‍ക്ക്
ആ തോന്നാസ്യക്ക്
അവനു കള്ളിന്റെ വിദ്യയൊന്നും അറിയില്ല മൊയലാളി।അതിനു പറ്റിയ ഒരാളുണ്ട് ।।നീരു.നമ്മള്‍
ചെയ്യാപറഞ്ഞാല്‍ അതു ചെയ്യും അവനാണെല് അക്ഷരാഭ്യാസവും ഇല്ലാ।എഴുത്തും വായനയും അറിയാത്ത കൊണ്ട് പേടിക്കാനില്ല
എങ്കില്‍ അവന്‍ തന്നെ മതി
മൊയാലാളി പറഞില്ലെ ഒരു ബോര്‍ഡ് വേണമെന്നു।ആ ബലിതാവിചാരം എഴുതി തന്നാതാ
സര്‍ഗ മാര്‍ജാരന്റെ തോളത്തു ഒരു ബോര്‍ഡ് തൂക്കി ഷാപ്പിലോട്ടു കയറിട്ടു പറഞ്ഞു।
അവിടെ വച്ചെ ഞാന്‍ ഒന്നു നോക്കട്ടെ
കാപ്പുവിന്റെ ഷാപ്പിലെ പത്തു കല്പനകള്‍
१ കുടിച്ചാല്‍ വാളു വയ്ക്കണം. വാളു വച്ചാല്‍ ഒരു വാളിനു പത്തു രുപ വച്ചു ചാര്‍ജു ചെയ്യുന്നതായിരിക്കും।
കോടുവാള്‍, ഇടിവാള്‍,കൊട്ടുവാള്‍ എന്നിങ്ങനെ വാളുക്കളെ പലതായി തിരിച്ചു ചാര്‍ജ്ജ് ഇടാക്കും
२ ഷാപ്പില്‍ കഴിവതും അടി ഉണ്ടാകുമ്പൊള്‍ കുപ്പി പൊട്ടുന്ന ചീളുകള്‍ വിതറി ഇടുക(അടുത്ത മാസം വല്ലഭന്‍ ഡോക്ടര്‍ നാട്ടില്‍ വരുന്നുണ്ട്)
३ കൊടുങ്ങല്ലുര്‍ മോഡല്‍ പൂരപാട്ട് പാടാം
४ എത്രവേണമെങ്കിലും കുടിക്കാം(അധാരം ഇവിടെ ഡിപ്പൊസിറ്റു ചെയ്യാം)
५ ഒരു ദിവസം ഒരു വാളെങ്കിലും വയക്കാത്തവനെ ഷാപ്പില്‍ പ്രവേശനമുണ്ടായിരിക്കുകയില്ല
६ ഭാര്യമാരുടെ കെട്ടുതാലി കൊണ്ടുവരണവര്‍ക്കു ഷാപ്പില്‍ പ്രത്യേക ഇളവ് അനുവദിക്കുന്നതായിരിക്കും
७ ഷാപ്പില്‍ പ്രവേശിക്കുന്നവര്‍ തീര്‍ച്ചയായും മുതലാളിയുടെ ഒരു വരി കവിതയെങ്കിലും ചൊല്ലിയിരിക്കണം
८ ഒരു ദിവസം നാലു കുപ്പിയിലധികം അടിക്കുന്നവന് മൊയലാളിയുടെ അക്ഷര ശ്ലോക സദസ്സില്‍ പങ്കെടുക്കാം
10കള്ളനോട്ടുകള്‍ മാത്രമെ എടുക്കുകയുള്ളു
സര്‍ഗെ ഈ ബലിതാന്‍ ആളു തരക്കേടില്ലാല്ലെ
പാമു ഓന്‍ ഒരു കുപ്പി ആനമയക്കി കൊടുത്തെക്കു
മൊയലാളി ഇല്ലെ ഇവിടെ പെട്ടെന്ന് പുറത്തു വന്നു നിന്ന കാറില്‍ നിന്നും ലാലിന്റെ പടമുള്ള ഒരു ടി ഷര്‍ട്ടിട്ട് പുറത്തിറങ്ങിയ വിന്‍സാച്ചായന്‍ തിരക്കി।
ഇതാര് വിന്‍സാച്ചായനോ എന്നാതാ കര്‍ത്താവെ ഇപ്പോ ആനമയക്കി ഒന്നും കയറ്റാന്‍ വരണില്ലായോ
വാരാടോ കാപ്പു
പിന്നെ തന്നോട് ഒരു കാര്യം പറയാനാ ഞാന്‍ വന്നത്।ഇങ്ങോടേക്ക് സഥലം മാറി വരുന്ന പുതിയ
सी ഇടിവാളാനെന്നാ കേട്ടത്।തനിക്കറിയാല്ലോ നമ്മല് പങ്കു കച്ചവടം തുടങ്ങിയ കാലത്തെ അയ്യാല്‍
നമ്മുക്കൊരു തലവേദനയായിരുന്നു
എന്റെ വല്ലഭോ
ഇനി ഇപ്പോ എന്തു ചെയ്യും പാമു
മുതലാളി തലക്കു കൈ കൊടുത്തു വിഷണ്ണനായി ഇരുന്നു

Thursday 17 April 2008

ദേ പിള്ളേച്ചന്‍ സിനിമേല് അഭിനയിച്ചു



പിള്ളേച്ചന്റെ രണ്ടു സിനിമകള്‍







മാക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ മരമാക്രി നിര്‍മ്മിച്ച് കഥ തിരക്കഥ എഴുതി സംവിധാ‍നം ചെയ്യുന്ന





മാക്രി ഒരു പോക്രി എന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പിള്ളേച്ചന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു





മുണ്ടക്കയം രമണി യാണു ഈ ചിത്രത്തില്‍ പിള്ളേച്ചന്റെ നായിക।കോട്ടയം വത്സല, തോന്ന്യാസി,നിരക്ഷരന്‍, വല്ലഭന്‍, പാമ്മു തുടങ്ങിയ പ്രധാന താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ഉഗാണ്ട ഗലിയായിരിക്കും।





സംഗീതം-കാപ്പിലാന്‍


വസ്താലങ്കാരം-ബലിതാവിചാരം


സങ്കടനം-നാടന്‍


ക്യാമറ-ഏറനാടന്‍


ഈ ചിത്രം അടുത്ത എപ്രില്‍ ഫൂളിലിനു പ്രദര്‍ശനത്തിനെത്തും


അതെ സമയം കാപ്പില്‍ മുതലാളിയുടെ പുതിയ ചിത്രമായ കരളെ നീയാണെന്റെ കുളിര് എന്ന ചിത്രത്തില്‍ കരാമേലപ്പന്‍ എന്ന പ്രശസ്താ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പിള്ളേച്ചന്‍ ഒരു കേസ് ആനമയക്കി കടം ചോദിച്ചതായി അറിയുന്നു.








Wednesday 16 April 2008

കാപ്പിലാന്റെ ഷാപ്പ്



“എന്റെ വല്ലഭൊ“
മൊയലാളിയുടെ വിളി കേട്ടാല്‍ കേള്‍ക്കുന്നവര്‍ വിചാരിക്കും സാക്ഷാല്‍ വല്ലഭ സ്വാമിയെ തന്നെയാണെന്നു।കള്ളിലിത്തിരി വീര്യം കുറഞ്ഞാല്‍ മൊയലാളി വെറളിപിടിക്കും ।ചില കുടിയമാര്‍ ഉണ്ട് എത്ര കുടിച്ചാലും അവര്‍ക്ക് പറ്റടിക്കില്ല।അതോ കാണുംപ്പോള്‍ മൊയലാളിക്കു വിരളിയാണു
വല്ലഭോ എന്ന വിളി അതിന്റെ ലക്ഷണമാണു।ദേഷ്യം വന്നാല്‍ മൊയാലാളി അപ്പോ പേനയെടുത്തും
എന്തേലും കുത്തികുറിക്കും।നൂറുമില്ലി അകത്തു ചെന്നാല്‍ പിന്നെ പറയുകയും വേണ്ടാ
ലോകത്തു കാണുന്ന ഏതു വിഷയത്തെക്കുറിച്ചും എഴുതി പോകൂം।
പ്രശസ്ത പാചകശിരോമണിയും ചമ്മന്തി ഉണ്ടാക്കുന്നതില്‍ ഡോക്ട്രറേറ്റ് നേടുകയും ചെയത് ക്യാന്റിന്‍ തോന്ന്യാസി മൊയാലാളിയുടെ ഷാപ്പില്‍ പാചകക്കാരനായി എത്തിയത്।ഒരു മഴയത്താണു
അന്നേരം മൊയാലാളി
കലക്കവെള്ളം എന്നൊരു കവിത എഴുതകയായിരുന്നു
എന്തൊരു വെള്ളം കലക്കവെള്ളം
കുടുകുടു ഒഴുകുന്ന മണ്ണുവെള്ളം
ചവിട്ടിയാല്‍ വളം കടിiക്കും
കുടിക്കുന്നവന്റെ വയറു കലക്കും
ഷാപ്പിലേക്കു പാമുവിന്റെ വണ്ടിലു വന്നിറങ്ങിയ തോന്ന്യാസി ഒന്നു പൊട്ടിചിരിച്ചു
അപ്പോ മുതലാളി
അവന്റ്റെ നേരെ നോക്കിട്ടു പറഞ്ഞു
കള്ളടിക്കുന്നവന്റെ കണ്ണു കലങ്ങണം
വയറു കുലങ്ങണം
ശ്ശി ശ്ശി ഏണ്ണി എണ്ണി ചീറ്റണം
ഈ പറഞ്ഞതോക്കെ സത്യമെങ്കില്‍ കാപ്പുവിന്‍ ഷാപ്പില്‍ പട്ടിണിയില്ലാതെ
കഴിഞ്ഞിടാം നിനക്കെന്നും।
തോന്ന്യാസി
തലകുലുക്കി
പാമു തന്റെ മുണ്ടിന്റെ മടികുത്തഴിച്ചു
ഞാന്‍ ഒരു പുതിയ സാധനം കൊണ്ടു വന്നിട്ടുണ്ട്
ഗോപു കൊടുത്തയച്ചതാ
കാണട്ടെ
കാപ്പു എഴുന്നെറ്റു ചെന്നു
എന്തോന്നാ പാമുവെ
ഇതിന്റെ പേരു വാല്‍മീകിന്നാ
നല്ല ഉശിരന്‍ സാധനമാ
പിള്ളേരെ ആകര്‍ഷിക്കും
ങാ നോക്കട്ടെ
കാപ്പു പാമുവിന്റെ കൈയ്യില്‍ നിന്നും കുപ്പി വാങ്ങി മണത്തു നോക്കി
ഹാവു ഏക്കും ഏക്കും
എന്റെ വല്ലഭോओ
എന്നിട്ട് നീ‍ട്ടി ഒരേമ്പക്കം
തോന്ന്യാസി താന്‍ അടുപ്പിലോട്ട് കയറിയാട്ടെ
ഇവനെങ്ങ്നെ ഉണ്ടടോ
മിടുക്കനാ
ഒരേ സമയത്തു മൂന്ന് കറി വയക്കൂം
അതെങ്ങനെ
കാപ്പു ആശ് ചര്യത്തൊടെ പാമുവിനെ നോക്കി
ഇപ്പോ സാമ്പാറ് ആണു വയ്യ്ക്കുന്നതെന്നിരിക്ക്ട്ടെ
സാമ്പാറിന്റെ മുകളിലുള്ള വെള്ളം എളക്കാണ്ട് എടുത്ത് അല്പം പുളി പിഴിഞ്ഞൊഴിച്ചാല്‍ രസമായില്ലെ
താഴെ തട്ടിലുള്ള പരീപ്പ് കോരിയെടുത്താല്‍ ഒരു പരിപ്പുക്കറി ഉണ്ടാക്കി കൂടെ
കൊള്ളാമല്ലോടാ
തനിക്കിവിടെ നിന്നു കിട്ടി ഇവനെ
നമ്മുടെ ശര്‍മ്മാ കോളെജിലെ കാന്റിന്‍ ഇവനല്ലെ നടത്തിയിരുന്നത്।ഇവനെ കൊണ്ട് വന്നാല്‍ പിള്ളെരുടെ കുറച്ചു കച്ചവടം കിട്ടും
കോള്ളാംമ്മ്ടോ
കാപ്പു പാമുവിന്റെ തോളത്തു തട്ടിട്ട് പറഞു
തുടരും

Tuesday 15 April 2008

ഈ പിള്ളേച്ചന്റെ ഒരു കാര്യമെ

അമ്മ പറഞ്ഞൂ മോനെ കൊച്ചു പിള്ളേച്ചാ നിനക്ക് കെട്ടാന്‍ സമയമായി ഒരു
പോട്ടോ അയച്ചു തരു।ഏതായാലും ഒരു പറ്റം പോട്ടാം അങ്ങയിച്ചു।ഇതു കണ്ടീട്ട്Tഏതേലും ശൂര്‍പ്പണകമ്മാര്‍ ഇഷ്ടപ്പെട്ടാല്‍ കെട്ടിയേക്കാമെന്നു വച്ചു.

അലപ്ം ഗ്ലാമര്‍ ആകാം(ഇല്ലേലും)




ഇവിടെ നിന്നിട്ടും കാര്യമില്ല നാടിനെക്കാള്‍ ഭേദം കാട് തന്നെ




ഈ വേഷം കെട്ടിയത് ദാ ഉതസവപറമ്പല്ലേ വല്ലോ കിളിയും കൊത്താതിരിക്കില്ല

ഷര്‍ട്ട് ഇഷ്ട്താരത്തിന്റെ തലമാത്രമെ പിള്ളേച്ചന്റെ ഉള്ളു



ഈ പിള്ളേച്ചനു ചിലപ്പോ ഇതും ചേരും..................................

ഈ അറബി കൊള്ളാമോ.............ഇവിടെ നിന്നും ഒരു പെണ്ണാവാമല്ലേ

എങ്ങനെയുണ്ടാശാനെ അല്പം പഴമ ആയിക്കോട്ടെ












കാപ്പുവിന്റെ ഷാപ്പിലെ വിശേഷങ്ങള്‍-2

“എന്റെ വല്ലഭൊ“

മൊയലാളിയുടെ വിളി കേട്ടാല്‍ കേള്‍ക്കുന്നവര്‍ വിചാരിക്കും സാക്ഷാല്‍ വല്ലഭ സ്വാമിയെ തന്നെയാണെന്നു।കള്ളിലിത്തിരി വീര്യം കുറഞ്ഞാല്‍ മൊയലാളി വെറളിപിടിക്കും ।ചില കുടിയമാര്‍ ഉണ്ട് എത്ര കുടിച്ചാലും അവര്‍ക്ക് പറ്റടിക്കില്ല।അതോ കാണുംപ്പോള്‍ മൊയലാളിക്കു വിരളിയാണു

വല്ലഭോ എന്ന വിളി അതിന്റെ ലക്ഷണമാണു।ദേഷ്യം വന്നാല്‍ മൊയാലാളി അപ്പോ പേനയെടുത്തും

എന്തേലും കുത്തികുറിക്കും।നൂറുമില്ലി അകത്തു ചെന്നാല്‍ പിന്നെ പറയുകയും വേണ്ടാ

ലോകത്തു കാണുന്ന ഏതു വിഷയത്തെക്കുറിച്ചും എഴുതി പോകൂം।

പ്രശസ്ത പാചകശിരോമണിയും ചമ്മന്തി ഉണ്ടാക്കുന്നതില്‍ ഡോക്ട്രറേറ്റ് നേടുകയും ചെയത് ക്യാന്റിന്‍ തോന്ന്യാസി മൊയാലാളിയുടെ ഷാപ്പില്‍ പാചകക്കാരനായി എത്തിയത്।ഒരു മഴയത്താണു

അന്നേരം മൊയാലാളി

കലക്കവെള്ളം എന്നൊരു കവിത എഴുതകയായിരുന്നു

എന്തൊരു വെള്ളം കലക്കവെള്ളം

കുടുകുടു ഒഴുകുന്ന മണ്ണുവെള്ളം

ചവിട്ടിയാല്‍ വളം കടിiക്കും

കുടിക്കുന്നവന്റെ വയറു കലക്കും

ഷാപ്പിലേക്കു പാമുവിന്റെ വണ്ടിലു വന്നിറങ്ങിയ തോന്ന്യാസി ഒന്നു പൊട്ടിചിരിച്ചു

അപ്പോ മുതലാളി

അവന്റ്റെ നേരെ നോക്കിട്ടു പറഞ്ഞു

കള്ളടിക്കുന്നവന്റെ കണ്ണു കലങ്ങണം

വയറു കുലങ്ങണം

ശ്ശി ശ്ശി ഏണ്ണി എണ്ണി ചീറ്റണം

ഈ പറഞ്ഞതോക്കെ സത്യമെങ്കില്‍ കാപ്പുവിന്‍ ഷാപ്പില്‍ പട്ടിണിയില്ലാതെ

കഴിഞ്ഞിടാം നിനക്കെന്നും।

തോന്ന്യാസി

തലകുലുക്കി

പാമു തന്റെ മുണ്ടിന്റെ മടികുത്തഴിച്ചു

ഞാന്‍ ഒരു പുതിയ സാധനം കൊണ്ടു വന്നിട്ടുണ്ട്

ഗോപു കൊടുത്തയച്ചതാ

കാണട്ടെ

കാപ്പു എഴുന്നെറ്റു ചെന്നു

എന്തോന്നാ പാമുവെ

ഇതിന്റെ പേരു വാല്‍മീകിന്നാ

നല്ല ഉശിരന്‍ സാധനമാ

പിള്ളേരെ ആകര്‍ഷിക്കും

ങാ നോക്കട്ടെ

കാപ്പു പാമുവിന്റെ കൈയ്യില്‍ നിന്നും കുപ്പി വാങ്ങി മണത്തു നോക്കി

ഹാവു ഏക്കും ഏക്കും

എന്റെ വല്ലഭോओ

എന്നിട്ട് നീ‍ട്ടി ഒരേമ്പക്കം

തോന്ന്യാസി താന്‍ അടുപ്പിലോട്ട് കയറിയാട്ടെ

ഇവനെങ്ങ്നെ ഉണ്ടടോ

മിടുക്കനാ

ഒരേ സമയത്തു മൂന്ന് കറി വയക്കൂം

അതെങ്ങനെ

കാപ്പു ആശ് ചര്യത്തൊടെ പാമുവിനെ നോക്കി

ഇപ്പോ സാമ്പാറ് ആണു വയ്യ്ക്കുന്നതെന്നിരിക്ക്ട്ടെ

സാമ്പാറിന്റെ മുകളിലുള്ള വെള്ളം എളക്കാണ്ട് എടുത്ത് അല്പം പുളി പിഴിഞ്ഞൊഴിച്ചാല്‍ രസമായില്ലെ

താഴെ തട്ടിലുള്ള പരീപ്പ് കോരിയെടുത്താല്‍ ഒരു പരിപ്പുക്കറി ഉണ്ടാക്കി കൂടെ

കൊള്ളാമല്ലോടാ

തനിക്കിവിടെ നിന്നു കിട്ടി ഇവനെ

നമ്മുടെ ശര്‍മ്മാ കോളെജിലെ കാന്റിന്‍ ഇവനല്ലെ നടത്തിയിരുന്നത്।ഇവനെ കൊണ്ട് വന്നാല്‍ പിള്ളെരുടെ കുറച്ചു കച്ചവടം കിട്ടും

കോള്ളാംമ്മ്ടോ

കാപ്പു പാമുവിന്റെ തോളത്തു തട്ടിട്ട് പറഞു

തുടരും

Saturday 12 April 2008

കാപ്പിലാന്റെ ഷാപ്പിലെ ചില വിശേഷങ്ങള്‍

എന്റ്മ്മൊ അതൊരലര്‍ച്ചയായിരുന്നു. പ്രേമാനൈരാശ്യത്താലു തൊള്ളക്കീറി കുടിക്കാനിറങ്ങിയ കരമേലപ്പന്‍ കൊടുവാളു വച്ചു ടപ്പേന്നു താഴേ വീണു.പാലക്കാട് നിന്നും പാമുവിന്റെ കള്ളവണ്ടില് വാറ്റു ഗോപാലന്റെ ചെത്തു കള്ള് കാപ്പിലു ഷാപ്പിലെത്തുമ്പോള്‍ ആനമയക്കിയെന്നു പറയും ചിലര്.ശരിക്കും അതൊരു ആനമയക്കി തന്നെയാണു.കാപ്പിലാന്‍ മുതലാളി അങ്ങു യൂറോപ്പിലുള്ള വല്ലഭന്‍ ഡോക്ട് ര്‍ക്ക് ചുള മണി കൊടുത്ത് ചില ഗുളിക കളൊക്കെ വരുത്തീ ഗോപാലന്റെ വാറ്റു കേന്ദ്രത്തില്‍ വച്ചു അട്ട തേരട്ട പഴുതാര തേള്‍ ഓന്ത് പല്ലി തുടങ്ങിയ ഫലമൂലാദിക്കള്‍ ഇട്ടു വാറ്റിയെടുക്കുന്ന പ്ഞ്ചാമ്രതത്തിനു ആവശ്യക്കാരെറെയുള്ളത് രണ്ടടിച്ചാല് ഭാര്യയെ തല്ലാം നാട്ടുക്കാരെ തെറിം വിളിക്കാം എന്നുള്ളതു കൊണ്ടാണു.നാട്ടിലു ചില തോന്ന്യാസിക്കളഴിഞ്ഞാടുന്നത് കാപ്പിലെ ഷാപ്പിലെ കള്ളിന്റെ ഗുണമാണെന്നാണു നാട്ടുക്കാരില്‍ ചീലര്‍ പറയുക.പക്ഷേ കരമേലപ്പന്‍ അങ്ങനെ പറയില്ല.ആയ്യാളു കാപ്പുവിന്റെ ഷാപ്പിലെ മണവാട്ടി അടിച്ചു പുല്ലു പറിച്ചു നടക്കും.അങ്ങനെ നൈരാശ്യം വരുമ്പോള്‍ എന്റെ ദേവീന്നു വിളിച്ചു കരമേലപ്പന്‍
ഷാപ്പിനു മുന്നിലിരുന്നു പുല്ലു പറി തൂടരും.ഈ മണവാട്ടി കാപ്പു മുതലാളിക്ക് ഒരനുഗ്രഹം തന്നെയാണു.
ഷാപ്പിനു മുന്നിലുള്ള ഒരു ഹരിതിനെ പോലും മണവാട്ടിമക്കള്‍ വച്ചേക്കില്ല. ഇങ്ങനെ മണവാട്ടിയടിച്ചു ഷാപ്പിനു മുന്നില്‍ പൂല്ലു പറയന്മാരുടെ ഒരു ബഹളം തന്നെയാണു.


ആനമയക്കി അടിച്ചാല്‍ മൂന്നാപക്കമാണു പൊങ്ങുക.പോസ്റ്റുചാരി മുണ്ടൂപറയന്‍ , കുടൂംബം കലക്കി
തുടങ്ങീയ പല ബ്രാന്‍ഡുക്കളും കാപ്പു മുതലാളി പാമുവിന്റെ കള്ളു വണ്ടില് ഗോപാലന്‍ മുതലാളിയുടെ വാറ്റു കേന്ദ്രത്തില്‍ നിന്നും എത്തിക്കുന്നു.അഞ്ചരക്കുള്ള പാമുവിന്റെ വണ്ടി കാപ്പില്‍ ഷാപ്പില്‍ എത്തിയാല് ലോകത്തുള്ള ഈച്ച കൊതുക്,പാറ്റ തുടങ്ങിയവയുടെ സെന്‍സ് എടുക്കുന്നതിനുള്ള സൌകര്യവും പാമുവിന്റെ സഞ്ഛാരിയില്‍ ഉണ്ടെന്നുള്ളതാണു സത്യം.പാമു കള്ളു വണ്ടി ഓടിക്കുന്നത് കാപ്പുവിന്റെ ഷാപ്പിലു തന്റെ പാമ്മോയില്‍ വിറ്റഴിക്കാന്‍ കൂടിയാണു.സിവില്‍ സപ്ലൈസുക്കാരുടെ ഗൊഡൌണില്‍ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ പാമോയില്‍ കാപ്പില്‍മുതലാളി എടുത്തോളും.
അങ്ങനെകള്ളു വണ്ടി ഓടിച്ചു നടന്ന പാമു കാപ്പു മുതലാളിയുടെ വലിയ ചങ്ങാതിയായി.എന്റമൊ കാപ്പുവിന്റെ വളര്‍ച്ചക്കൊപ്പം പാമൂവും വളര്‍ന്നു.പാമു സ്വന്തമായി ഒരു ശവപ്പെട്ടിക്കട വരെ തുടങ്ങി
കാപ്പുവീന്റെ ഷാപ്പിലെ കള്ളടിക്കുന്നവര്‍ക്കു വേണ്ടി നല്ല ശവപ്പെട്ടിക്കളുമായി പാമു കാത്തിരുന്നു.

തുടരും

Friday 11 April 2008

അരകിലോ ഒരു കിലോ ..... ഒരു കിലോ വേണോ

അരകിലോ ഒരു കിലോ ..... ഒരു കിലോ വേണോ
ആറാം ക്ലാസില്‍ ഐസക്ക് എന്നു പേരുള്ള ഒരു സാറുണ്ടായിരുന്നു.സാറു കുട്ടിക്കളെ തല്ലുന്നതിനു മുമ്പ് ചോദിക്കും.അരകിലോയുടെ രണ്ടു വേണോ അതോ ഒരു കിലോയുടെ ഒന്നു മതിയോ
ഒരു കിലോയുടെ അടി കൊണ്ടാല്‍ അവന്‍ നിന്ന നിലപില്‍ മൂത്രമൊഴിക്കും.എന്റമ്മൊ അതോര്‍ക്കാം
വയ്യ.ഈ സാറാണെങ്കില്‍ കണക്കു മാഷാണു .പുള്ളിയെ കുറിച്ചു പറഞ്ഞാ‍ല്‍ സ്പടികത്തിലെ കടുവാ മാഷെ ഓര്‍മ്മ വരും.സാറാണെങ്കില്‍ ഏല്ലാ ദിവസവും ഹോവര്‍ക്ക് തരും ആറോ എഴോ കണക്കുണ്ടാകും.എനിക്കാണെങ്കില്‍ വലിയ മടിയുള്ള വിഷയമാണ്. ക്ലാസില്‍ രാവിലെ വന്നാല്‍ ആരുടെയെങ്കിലും നോക്കി എഴുതുന്ന പരിപ്പാടിയാണു.ഒരു ദിവസം രാവിലെ സാറു വിളിച്ചു ബോര്‍ഡില്‍ കണക്കു ചെയിപ്പിക്കാന്‍ തൂടങ്ങി.ഞാന്‍ കടുവയുടെ മുന്നില്‍ അകപെട്ട മാന്‍ക്കുട്ടിയെ പോലെ നിന്നു വിറക്കാന്‍ തുടങ്ങി.
നോക്കി നിലക്കാതെ ചെയ്യടാ
എനിക്കറിയില്ല
അറിയില്ലെന്നോ നീയപ്പോ ഹോവര്‍ക്കു ചെയതെങ്ങ്നെയാ
ഞാന്‍ പ്രശാന്തിന്റെ നോക്കി
ഇവിടെ വാടാ നിയിവനെ കാണിച്ചു കോടുത്തോ
ഉവ്വ് സാറെ
എങ്കില്‍ നിനക്ക് അരകിലോ യുടെ ഒന്നു(അവന്‍ നാന്നായിട്ട് പഠിക്കുന്ന കുട്ടിയാണു)
കണ്ടെഴുതിയ ഇവനു ഒരു കിലൊയുടെ രണ്ട്
വേണ്ടാ സാറെ
നിയോക്കെ തല്ലു കോണ്ടാലെ പഠിക്കുകയുള്ളു
സാറ് ചൂരലെടുത്ത് രണ്ടു വീശ്
സകല ക്ലാസു മുറിയിലും കേള്‍ക്കുന്ന ഉച്ചത്തില്‍ ഞാന്‍ കാറി
അയ്യോ.........
മീണ്ടാണ്ടിരിക്കടാ അല്ലേല്‍
ഇനി അതിനാകും നിനക്കിട്ട് കിട്ടുക
വാ പൊത്തി ബഞ്ചില്‍ വന്നിരുന്നു.
വല്ലാത്ത നീറ്റലു
ഹൊ ഹു
വീട്ടില്‍ ചെന്നപ്പോള്‍ കുളിക്കാന്‍ വെള്ളം ദേഹത്തൊഴിച്ചപ്പോള്‍ നീറിയിട്ട്
ഞാന്‍ കാറി
സാറിനു മറ്റൊരു സ്വാഭാവമുണ്ട്.
സാറിന്റെ ക്ലാസില്‍ ആരും ഉറക്കെ സംസാരിക്കാന്‍ പാടില്ല അങ്ങനെ സാറു ചോദിക്കുന്ന ചോദ്യത്തിനു ഉറക്കെയെണ്‍ഗാന്‍ ഉത്തരം പറഞാല്‍ അപ്പോ കിട്ടും
ചൂരലിനു അടി
എന്നാല്‍ പതുക്കെ പറഞാല്‍
സാറു പറയും എന്റെ ചെവി പൊട്ടയല്ല
ഇവിടെ വാടാ
അതിനും രണ്ടടി
ക്ലാസ്സില്‍ പ്ലാസ്റ്റിക്ക് കവറില്‍ പുസ്തകവുമായി വരുന്ന കുട്ടിക്കളുണ്ട് അവര്‍ പുസ്തകം എടുക്കാന്‍ കുടെടുത്താല്‍ ആ ശബദം കേട്ടാല്‍ അപ്പോ കിട്ടും അടി
ഒരിക്കള്‍
ക്ലാസില്‍ സന്മാര്‍ ഗ പാഠത്തിനു എറ്റവും അധികം മാര്‍ക്കു കിട്ടിയത് എനിക്കാണു
സാറു ഹാജര്‍ ബുക്കില്‍ ഒരൊരുത്തരുടെയും മാര്‍ക്കു പകര്‍ത്തുകയാണു
നിനക്കെത്രയാടാ മാര്‍ക്ക്
4൬
ഇവിടെ വാടാ
ശബദം കൂറഞ്ഞു പോയതിനു
ഒരു കിലോയുടെ ഒരടീ
മറ്റൊരു ദിവസം ഉച്ചക്കൂ
വെറൊരു ക്ലാസില്‍ നിന്നു ഞാന്‍ ഐസ്ക്ക് എന്നെ തല്ലിയ ചരിത്രം പറയുകയാണു
പുള്ളി എന്നെ ചുമ്മാ പിടിച്ചു തല്ലു വാണു എന്നെ(അന്നേരം സാര്‍ അവിടെ ഇരുന്നു എന്തോ എഴുതുന്നുണ്ടായിരുന്നു ഞാന്‍ അതു കണ്ടില്ല എന്റെ സംസാരം കെട്ടിട്ട് മറ്റു കുട്ടിക്കളൊടു മിണ്ടരുതെന്നു പുള്ളീ പറഞെന്നു എന്റെ കൂട്ടുക്കാരന്‍ അയ്യപ്പന്‍ പിന്നീട് എന്നോട് പറഞിട്ടുണ്ട്) ഞാന്‍ എന്‍െ അച്ചമ്മെം കൂട്ടി വരുന്നുണ്ട് ആയ്യാക്കിട്ട് കാണിച്ചു കൊടുക്കുന്നുണ്ട്. പെട്ടെന്നാണു തല ഉയര്‍ത്തി മറു വശത്തെക്കു നോക്കിയത്.ജഗതിയുടെ പോലെ മുഖം വളിച്ചു പോയി
ഞാന്‍ പതുക്കെ മുങ്ങാന്‍ തുടങ്ങിയപ്പോള്‍
ഒരു വിളി ഇവിടെ വാടാ
നി ആ ഓഫിസില്‍ പോയി ഒരു നല്ല ചൂരലെടുത്തു വാ
അടി കിട്ടാന്‍ നിനക്ക് പൊട്ടണം അങ്ങനെ പ്രതെക്യം പറയണം
ഞാന്‍ ഓഫിസില്‍ അങ്ങനെ തന്നെ പറഞ്ഞു
എന്റ്മ്മൊ
കണ്ണില്‍ പൊന്നീച്ച പറക്കുന്ന ഒരടിയായിരുന്നു അത്
ഒരു കിലോയുടെ രണ്ടെണ്ണം

Tuesday 8 April 2008

ഏഷ്യാനെറ്റും കൈരളിയും എന്റെ ജിവിതത്തില്‍



ഏഷ്യാനെറ്റിലെ മെയില്‍ ബോക്സ് എന്ന പരിപ്പാടി ഇന്നു ഉണ്ടോ എന്നെനിക്കറിയില്ല।രണ്ടു വര്‍ഷം മുമ്പു വരെ എന്റെ ജിവിതത്തിലെ ഏറ്റവും വലിയ നേരം പോക്കുക്കളീല്‍ ഒന്നായിരുന്നു ।ഏഷ്യനെറ്റിനും കൈരളിക്കും കത്തുക്കളയക്കുക എന്നുള്ളത്।ഏല്ലാ ഞാറാഴച്ച്യും ഏഷ്യാനെറ്റിന്റെ മെയില്‍ ബൊക്സിന്റെ ഗോഡ്ണ്‍ തുറന്നു ഏല്ലാവര്‍ക്കും മെയില്‍ ബോക്സിലേക്കു സ്വാഗതം ആശംസിച്ച്

ശ്രികണ്ഠന്‍ നായരും ആര്യയും എട്ടുമണി സമ്മയത്ത് ടിവി സ്ക്രിനില്‍ പ്രത്യക്ഷപ്പെടും।ഒരോ ആഴ്ച്ച്യും അന്‍പതു പൈസാ കാര്‍ഡില്‍ ആ ആഴ്ച്ച കണ്ട വാര്‍ത്താധിഷിഠത പരിപാടിക്കളെ കുറിച്ചു ഒന്നു രണ്ടു കത്തുക്കള്‍ ഞാനെഴുതും।പലപ്പോഴും ശ്രി കണ്ഠ്ന്‍ നായര്‍സാറിന്റെ നമ്മള്‍ തമ്മീല്‍,ജനകീയ കോടതി, അതുപോലെ കണ്ണാടി,മോഹന്‍ സാറിന്റെ അഭിമുഖങ്ങള്‍ തൂടങ്ങിയവയില്‍ എതെങ്കിലിനെയും കുറിച്ചുള്ളാ വിലയിരുത്തലുക്കളും വിമര്‍ശനങ്ങുളും ആകും അധികവും। എനീക്ക് എഷ്യാനെറ്റില്‍ കത്തെഴുതുമ്പോള്‍ അധികം പാരകള്‍ ഒന്നും ഉണ്ടായിരുന്നില്ല।എന്നാല്‍ കൈരളിയിലെ സ്ഥിതി മറച്ചായിരുന്നു।സ്ഥിരം എഴുത്തുക്കാര്രുടെ ഒരു വേദി തന്നെയായിരുന്നു കൈരളിയുടെ വാരമുദ്ര।വക്കച്ചന്‍ തൂണ്ടില്‍ രാമചന്ദ്രന്‍,രാജമോഹന്‍ തുടങ്ങിയ കുറെ എഴുത്തുക്കാര്‍ വാരമുദ്രയില്‍ പതിവായി വരാറുണ്ടായിരുന്നു।ഏഷ്യാനെറ്റില്‍ ഏല്ലായെപ്പോഴും മെയില്‍ ബൊക്സില്‍ എത്താറുള്ള ഏക വ്യക്തി ഞാനായിരുന്നു।രണ്ടര വര്‍ഷത്തിനുള്ളില്‍ ഒന്നോ രണ്ടോ തവണയൊഴിച്ചാല്‍ മിക്കവാറും എന്റെ കത്തുകള്‍ മെയില്‍ ബോക്സില്‍ ഉണ്ടായിരുന്നു।ഒരിക്കല്‍

ഒരിക്കല്‍ ശ്രി കണ്ഠ്ന്‍ നായര്‍ സാര്‍ പറഞ്ഞൂ ഏഷ്യാനെറ്റിന്റെ പരിപ്പാടിക്കള്‍ കണ്ടു ഒരോ ആഴ്ച്ച്യും മുടങ്ങാതെ കത്തയ്കൂന്ന ഒരു വ്യക്തിയാണാ ആനൂപ്। ഞങ്ങള്‍ ഒരു പക്ഷേ കോതനല്ലൂരു ചെന്നാല്‍ അറിയൂന്ന രണ്ടു കാര്യങ്ങള്‍ ഒന്നു സുര്യനും മറ്റൊന്നു അനൂപുമായിരിക്കും।എനിക്ക് വളരെ സന്തോഷം തോന്നി അതു കേട്ടപ്പോള്‍ ഏല്ലാ ആഴ്ച്ച്യും നാലാളറിയുന്ന ഒരു മാധ്യമത്തിലൂടെ എന്റെ പേര്‍ കേള്‍ക്കുക।തന്നെയുമല്ല എന്നെ അറിയാത്ത എന്റെ നാട്ടുക്കാരില്‍ പലരും അറിഞ്ഞത് ഈ എഴുത്തിലൂടെയാണു। ദുബായില്‍ വന്നപ്പോല്‍ അദ്യമായി എഴുതിയ കത്ത് ഏഷ്യാനെറ്റിനായിരുന്നു।

ആ കത്തു വായിച്ചു ശ്രി കണ്ഠ്ന്‍ നായര്‍ അഭിന്ദിച്ചത് ഇപ്പൊഴും രസകരമായ ഒരോ ഓര്‍മ്മയാണു


കൈരളിയില്‍ വാരമുദ്രയില്‍ കത്തു വായിച്ചിരുന്നത് അദ്യം വേണു നാഗവള്ളി ചേട്ടനായിരുന്നു।അദേഹം വാരമുദ്ര അവസാനിപ്പിക്കുന്ന അവസരത്തിലാണു ഞാന്‍ എന്റെ കത്തു മായി എത്തുന്നത്।തൂടര്‍ന്ന് ബാബുവേട്ടന്‍ വന്നു(ബാബു ഭരദ്വാജ്) അദേഹം വാരമുദ്ര അവതരിപ്പിക്കുമ്പോള്‍ സ്ഥിരമായി എന്റെ മൂന്നോ നാലോ കത്തുക്കള്‍ ഉണ്ടാകുമായിരുന്നു।ഒരൊ കത്തു വായിച്ചു കഴിയുമ്പോഴും ആ കത്തിനെ കുറിച്ചു വലിയ ഒരു വിലയിരുത്തല്‍ അദേഹത്തിന്റെ വകയായി ഉണ്ടാകും।ഒരിക്കല്‍ അദേഹം പറഞ്ഞു അനൂപിന്റെ കത്തുക്കള്‍ കുടുതലായി ഉള്‍പ്പെടുത്തുന്നു എന്നതിനെ ചൊല്ലി പ്രെക്ഷകര്‍ പരാതി പറയുന്നുണ്ട്।എന്നാലും അനൂപ് മറ്റു പല മാധ്യമങ്ങളിലും എഴുതുന്ന ഒരാളായതു കോണ്ട് അനൂപിന്റെ കത്തുക്കള്‍ കുടുതലായി ഞങ്ങള്‍ വായിക്കുന്നത്।ഈ അടുത്ത് മാത്രൂഭൂമിയില്‍ അനൂപിന്റെ ഒരു ലേഖനം ഞാന്‍ വായിച്ചു।ആ ഇടക്കു മാത്രൂഭൂമി വിക്കലിയില്‍ സ്ഥിരമായി എന്റെ കത്തുക്കള്‍ വരുമായിരുന്നു।അതു കണ്ടീട്ടാണു അദേഹം അങ്ങനെ പറഞ്ഞത് ।അത് എനിക്കു സന്തോഷം നല്‍കി। വാ‍രമുദ്രയിലെ അവതാരിക സന്ധ്യാ ബാലസുമ്മയായിരുന്നു।കൂറച്ചു നാളുക്കള്‍ക്കു ശേഷം ബാബുവേട്ടന്‍ മാറിയപ്പോള്‍ സതീഷ് പയ്യന്നൂരും അതിനു ശേഷം സന്തോഷ് പാലിയും ഈ പരിപ്പാടുയുമ്മായി എത്തി ഞാന്‍ അപ്പോഴും എന്റെ എഴുത്തുക്കള്‍ തൂടര്‍ന്നു ഏതായാലും ഒരു കാര്യം സത്യം।എന്റെ നാട്ടുക്കാരുടെ ഇടയില്‍ എനിക്ക് ഒരു പേരു ഉണ്ടാക്കി തന്നതില്‍ ഈ രണ്ട് മാധ്യമങ്ങളും വളരെ സഹായിച്ചിട്ടുണ്ട്