Tuesday 15 April 2008

കാപ്പുവിന്റെ ഷാപ്പിലെ വിശേഷങ്ങള്‍-2

“എന്റെ വല്ലഭൊ“

മൊയലാളിയുടെ വിളി കേട്ടാല്‍ കേള്‍ക്കുന്നവര്‍ വിചാരിക്കും സാക്ഷാല്‍ വല്ലഭ സ്വാമിയെ തന്നെയാണെന്നു।കള്ളിലിത്തിരി വീര്യം കുറഞ്ഞാല്‍ മൊയലാളി വെറളിപിടിക്കും ।ചില കുടിയമാര്‍ ഉണ്ട് എത്ര കുടിച്ചാലും അവര്‍ക്ക് പറ്റടിക്കില്ല।അതോ കാണുംപ്പോള്‍ മൊയലാളിക്കു വിരളിയാണു

വല്ലഭോ എന്ന വിളി അതിന്റെ ലക്ഷണമാണു।ദേഷ്യം വന്നാല്‍ മൊയാലാളി അപ്പോ പേനയെടുത്തും

എന്തേലും കുത്തികുറിക്കും।നൂറുമില്ലി അകത്തു ചെന്നാല്‍ പിന്നെ പറയുകയും വേണ്ടാ

ലോകത്തു കാണുന്ന ഏതു വിഷയത്തെക്കുറിച്ചും എഴുതി പോകൂം।

പ്രശസ്ത പാചകശിരോമണിയും ചമ്മന്തി ഉണ്ടാക്കുന്നതില്‍ ഡോക്ട്രറേറ്റ് നേടുകയും ചെയത് ക്യാന്റിന്‍ തോന്ന്യാസി മൊയാലാളിയുടെ ഷാപ്പില്‍ പാചകക്കാരനായി എത്തിയത്।ഒരു മഴയത്താണു

അന്നേരം മൊയാലാളി

കലക്കവെള്ളം എന്നൊരു കവിത എഴുതകയായിരുന്നു

എന്തൊരു വെള്ളം കലക്കവെള്ളം

കുടുകുടു ഒഴുകുന്ന മണ്ണുവെള്ളം

ചവിട്ടിയാല്‍ വളം കടിiക്കും

കുടിക്കുന്നവന്റെ വയറു കലക്കും

ഷാപ്പിലേക്കു പാമുവിന്റെ വണ്ടിലു വന്നിറങ്ങിയ തോന്ന്യാസി ഒന്നു പൊട്ടിചിരിച്ചു

അപ്പോ മുതലാളി

അവന്റ്റെ നേരെ നോക്കിട്ടു പറഞ്ഞു

കള്ളടിക്കുന്നവന്റെ കണ്ണു കലങ്ങണം

വയറു കുലങ്ങണം

ശ്ശി ശ്ശി ഏണ്ണി എണ്ണി ചീറ്റണം

ഈ പറഞ്ഞതോക്കെ സത്യമെങ്കില്‍ കാപ്പുവിന്‍ ഷാപ്പില്‍ പട്ടിണിയില്ലാതെ

കഴിഞ്ഞിടാം നിനക്കെന്നും।

തോന്ന്യാസി

തലകുലുക്കി

പാമു തന്റെ മുണ്ടിന്റെ മടികുത്തഴിച്ചു

ഞാന്‍ ഒരു പുതിയ സാധനം കൊണ്ടു വന്നിട്ടുണ്ട്

ഗോപു കൊടുത്തയച്ചതാ

കാണട്ടെ

കാപ്പു എഴുന്നെറ്റു ചെന്നു

എന്തോന്നാ പാമുവെ

ഇതിന്റെ പേരു വാല്‍മീകിന്നാ

നല്ല ഉശിരന്‍ സാധനമാ

പിള്ളേരെ ആകര്‍ഷിക്കും

ങാ നോക്കട്ടെ

കാപ്പു പാമുവിന്റെ കൈയ്യില്‍ നിന്നും കുപ്പി വാങ്ങി മണത്തു നോക്കി

ഹാവു ഏക്കും ഏക്കും

എന്റെ വല്ലഭോओ

എന്നിട്ട് നീ‍ട്ടി ഒരേമ്പക്കം

തോന്ന്യാസി താന്‍ അടുപ്പിലോട്ട് കയറിയാട്ടെ

ഇവനെങ്ങ്നെ ഉണ്ടടോ

മിടുക്കനാ

ഒരേ സമയത്തു മൂന്ന് കറി വയക്കൂം

അതെങ്ങനെ

കാപ്പു ആശ് ചര്യത്തൊടെ പാമുവിനെ നോക്കി

ഇപ്പോ സാമ്പാറ് ആണു വയ്യ്ക്കുന്നതെന്നിരിക്ക്ട്ടെ

സാമ്പാറിന്റെ മുകളിലുള്ള വെള്ളം എളക്കാണ്ട് എടുത്ത് അല്പം പുളി പിഴിഞ്ഞൊഴിച്ചാല്‍ രസമായില്ലെ

താഴെ തട്ടിലുള്ള പരീപ്പ് കോരിയെടുത്താല്‍ ഒരു പരിപ്പുക്കറി ഉണ്ടാക്കി കൂടെ

കൊള്ളാമല്ലോടാ

തനിക്കിവിടെ നിന്നു കിട്ടി ഇവനെ

നമ്മുടെ ശര്‍മ്മാ കോളെജിലെ കാന്റിന്‍ ഇവനല്ലെ നടത്തിയിരുന്നത്।ഇവനെ കൊണ്ട് വന്നാല്‍ പിള്ളെരുടെ കുറച്ചു കച്ചവടം കിട്ടും

കോള്ളാംമ്മ്ടോ

കാപ്പു പാമുവിന്റെ തോളത്തു തട്ടിട്ട് പറഞു

തുടരും

No comments: