Tuesday 20 May 2008

പിള്ളേച്ചന്റെ സ്വന്തം കാമുകി



ഈ യിടെ പിള്ളേച്ചന്‍ പരിചയപ്പെട്ട ടിന്റുമോളുമായി വലിയ ലൈനായി.

എങ്കില്‍ ഒരു പോട്ടം പിടിച്ചേക്കാമെന്നു വച്ചു

Monday 19 May 2008

ഇതൊരു രോഗമാണോ ഡോകടര്.?

ഈയിടെയായി ഞാന് ക എന്നെഴുതിയാല്‍ അത് ക്ക ആയി പോകുന്നു
ഒരാളെ രണ്ടായി കാണുന്നു
ഉറക്കത്തില്‍ ആന ചവിട്ടി കൊല്ലുന്നെ സ്വപനം കാണുന്നു.
ചിലപ്പോ അമേരിക്കായിലോ ഫ്രാന്‍സിലോ ജപ്പാനിലോ ഒക്കെ ഇരിക്കുന്ന്തു പോലെ തോന്നുന്നു.
കുടിയന്മാരക്കുറിച്ച് നിരന്തരം കഥക്കളെഴുതാന തോന്നുന്നു.
ഭയങ്കര വിശപ്പാണ് എന്തു കഴിച്ചാലും വിശപ്പ് മാറുന്നില്ല
ഞാന്‍ മദ്യപിക്കാറില്ല് ,പുകവലിക്കാറില്ല
ഇത് എന്തു രോഗമാണ്‍ ഡോകടര്‍ .?

കുട്ടപ്പായി ചേട്ടന്


കുട്ടപ്പായി ചേട്ടന്‍ മധ്യ തിരുവിതാകൂറിലെ പേരുകേട്ട ഒരു നസ്രാണി കുടുംബത്തിലെ ഏക ആണ്‍ തരി. അപ്പന്‍ കൊച്ചു തോമായും അമ്മ മറിയാമ്മയും നാട്ടിലുള്ള പള്ളിക്കളില്‍ നോവേന കൂടിയും ധ്യാനം നടത്തിയും ഉണ്ടായ അരുമസന്തതി.മറിയാമ്മ എട്ട് പെറ്റതില്‍ ഏഴും പെണ്ണായിരുന്നു.
എങ്കിലെന്താ പെണ്ണൂങ്ങളെല്ലാം നേഴ്സിങ്ങ് പഠനം കഴിഞ്ഞൂ അമേരിക്കായിലും ഇംഗ്ഗണ്ടിലും ജര്‍മ്മനിയിലൊക്കെ പോയി ഇഷടം പോലെ കാശ് അയ്ച്ചു കൊടുക്കുന്നതു കൊണ്ട് തോമായും മറിയ
പെണ്ണൂം ഹാപ്പിയാണ്. ആകെപ്പാടെ ഒരു തലവേദന കുട്ടപ്പായിയാണ്
അപ്പന്‍ ഒരു കുപ്പി കാലിയാക്കിയാല്‍ കുട്ടപ്പായി നാലുകുപ്പി കാലിയാക്കും.
കുട്ടപ്പായിയെ കുറിച്ചു പറഞ്ഞാല്‍ മൂന്നുമാസം വെള്ളമടി.രാവിലെ മുതല്‍ നാട്ടിലെ മൂന്നുബാറുക്കളും രാത്രി പൂട്ടുന്നതു വരെ തുടര്‍ച്ചയായി അടിച്ചു കൊണ്ടിരിക്കും.
അടുത്ത മൂന്നു മാസം ഈ കുട്ടപ്പായി കുട്ടേട്ടനിലെ മമ്മുക്കയെ പോലെ ഒരു സിമ്പിളക്കുട്ടന്‍
ഇത്ര നിഷകളങ്കനായ ഒരു ചെറുപ്പക്കാരന്‍ നാട്ടില്‍ വേറെയില്ല എന്നു തോന്നി പോകും.
കുട്ടപ്പായി ബാറില്‍ വരുന്നത് ഒരു ബൈക്കിനാണ്.
ഒരു എന്‍ഫീല്‍ഡ് ബൈക്ക്
അതില്‍ നെഞ്ചൊക്കെ വിരിച്ച് കുട്ടപ്പായി ഇരിക്കണ കണ്ടാല്‍ സാക്ഷാല്‍ മഹാരാജാവാണെന്നു തോന്നും.
കുട്ടപ്പായി ബാറില്‍ വരുമ്പോള്‍ കൈയ്യില്‍ ഒരു കെട്ട് നൂറിന്റെ നോട്ടുണ്ടാകും.അതു തീരുന്നതു വരെ അടിക്കുക.ബോധം നശിക്കുവോളം അടിക്കുക.
അതു തീര്‍ന്നാല്‍ ആരോടെലും കടം വാങ്ങിച്ച് അടിക്കുക.ഒരു രുപ തരാമോ രണ്ട് രുപാ തരാമോയെന്നു
ചോദിച്ച് കുട്ടപ്പായി ഒരോരുത്തരോടും എരക്കും.
നീയൊന്നു പോടാ.
വീട്ടില്‍ അപ്പന്‍ ഇഷടം പോലെ സമ്പാദിച്ചിട്ടിട്ടില്ലെ കൊച്ചു മോനു കുടിച്ചു തീര്‍ക്കാന്‍
അറമാദിക്ക് അറമാദിക്ക്
മറ്റുള്ളവര്‍ അങ്ങനെ പറഞ്ഞാലും കുട്ടപ്പായിക്കു കുലക്കമില്ല
ഒരു രുപാ തരുവൊ, ഒരു സ്മോളെങ്കിലും.
കുട്ടപ്പായി പലരില്‍ നിന്നായി ഒരു രുപയും രണ്ടു രുപയുമോക്കെ എരന്നു വാങ്ങി ഒരു പെഗ്ഗിനുള്ള
വക ഉണ്ടാക്കും.അത് അകത്ത് ചെന്നു കഴിയുമ്പോള്‍ വീണ്ടും എരക്കും.
കാര്യമിതൊന്നുമല്ല .കുട്ടപ്പായി ഒരു കെട്ട് നോട്ടുമായി പതിവായി വരുന്നത് ചില കുടിയന്മാര്‍ക്ക് അറിയാം. അവര്‍ കുട്ടാപ്പായി നിന്ന നിലപില്‍ നാലോ അഞ്ചോ പെഗ് അകത്താക്കി കഴിയുമ്പോള്‍
ഉണ്ടാകുന്ന സ്ഥകാല വിഭ്രാന്തി മുതലായി എടുക്കും പറ്റാവുന്നിടത്തോളം അടിച്ചു മാറ്റും.
അടിച്ചു ഫിറ്റായാല്‍ കുട്ടപ്പായി ഏതേലും ഓട്ടോക്കാരനോട് പറയും വീട്ടില്‍ കൊണ്ട് ചെന്നാക്കാന്‍
മറിയ ചേടത്തി കുട്ടപ്പായിയെ കൊണ്ട് ചെല്ലുന്ന ഓട്ടോക്കാരന് നാട്ടുക്കാരു കേള്‍ക്കെ നല്ലോരു
തെറി അഭിഷേകം നടത്തും
കുട്ടപ്പായി നന്നായിക്കോട്ടെ എന്നു വച്ച് നല്ലവരായ പെങ്ങന്മാര്‍ കുട്ടപ്പായിക്ക് ഒരു ബസു വാങ്ങി കൊടുത്തു.
ഇപ്പോ കുട്ടപ്പായിക്ക് മുമ്പത്തെക്കാള്‍ സുഖമാണ്.
രാത്രി ടൌണില്‍ ട്രിപ്പ് അവസാനിക്കുന്ന ബസ് കുട്ടപ്പായിയെം കൊണ്ട് വീട്ടിലേക്ക് സര്‍വ്വിസ്
നടത്തും
ഇങ്ങനെ കുട്ടപ്പായി മൂന്നുമാസം കുടിച്ച് അറമാദിച്ചു നടക്കുന്നതിനിടയിലാണ്.പെങ്ങന്മാരെല്ലാം
അനിയനെ പെണ്ണൂക്കെട്ടിച്ച് നന്നാക്കാം എന്ന തീരുമാനത്തോടെ നാട്ടിലേക്ക് നാട്ടിലേക്ക് വന്നത്.
കുട്ടപ്പായിക്ക് നാട്ടിലെ കൊള്ളാവുന്ന നസ്രാണി കുടുബങ്ങളില്‍ നിന്നൊന്നും പെണ്ണുകിട്ടാത്ത കൊണ്ട്
പത്ത് നാല്പപതു കിലോമീറ്റര്‍ ദൂരത്തു നിന്നാണ് പെണ്ണാലൊചിച്ചത്
ഒന്നു പറയണ്ട കുട്ടപ്പായിക്ക് പെണ്ണിനെ കണ്ട് ബോധിച്ചു.
കുട്ടപ്പായി നല്ല കുട്ടിയാകാന്‍ തീരുമാനിച്ചു.
പെട്ടെന്ന് കുട്ടപ്പായി കള്ളുക്കുടി നിറുത്തി.
ബാറില്‍ കുട്ടപ്പായില്‍ നിന്നും ഡെയലി നല്ലൊരു വരുമാനം കിട്ടിയിരുന്ന ബാറു മുതലാളിയും ആയ്യാളുടെ ഓസില്‍ അടിച്ചിരുന്ന മറ്റു കുടിയന്മാരും ഒരു നിമിഷം ഞെട്ടി
കുട്ടപ്പായിക്കെന്തു പറ്റി.
സംഭവം നാട്ടില്‍ പാട്ടായി
കുട്ടപ്പായി കുടി നിറുത്തി
കുട്ടപ്പായി പോട്ടെ പോയി
എന്നൊക്കെ
എതായാലും മകനെ കൊണ്ട് പൊറുതി മുട്ടി നാട്ടുക്കാരുടെ മുഴുവന്‍ പരിഹാസവും ഏറ്റുവാങ്ങിയിരുന്ന
തോമായും മറിയാ ചേടത്തിയും പതുക്കെ പുറത്തിറങ്ങി
ഒരിക്കലും പള്ളില്‍ പോകാന്‍ ഇഷടമല്ലാതിരുന്ന കുട്ടപ്പായി പെണ്ണൂ കാണലിനു ശേഷം സ്ഥിരമായി
പള്ളി വന്നു കുറുബാന കൂടി,അച്ചനു മുന്നില്‍ ചെയ്തു പോയ തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിച്ചു.
അങ്ങനെ കുടിയന്‍ കുട്ടപ്പായി പുണ്യാളനാകാന്‍ തീരുമാനിച്ചത് നാട്ടില്‍ ചിലര്‍ക്കെങ്കിലും കണ്ണി കടി
ഉണ്ടാക്കി.
കുട്ടപ്പായിടെ ഒത്തൂ കല്ല്യാണം തലേന്ന് പെണ്ണിന്റെ അപ്പന്‍ കൊച്ചു തോമയെ വിളിച്ചു പറഞ്ഞു.
ഞങ്ങളുടെ മോള്‍ക്ക് ഈ ബന്ധം വേണ്ടാ
ഇത്ര തെമ്മാടിയും കള്ളുകുടിയന്മായ ഒരുവന് എന്റെ മോളെ കൊടുക്കുന്നതിലും ഭേദം അവളെ കഴുത്തു
ഞെരിച്ചു കൊല്ലുന്നതാണ്.
ഈ സംഭവം അറിഞ്ഞ കുട്ടപ്പായിയുടെ മനസിന്റെ താളം തെറ്റി.അയ്യാള്‍ വീണ്ടും മദ്യപാനത്തിലേക്ക്
മടങ്ങി വന്നു.
കള്ളൂ കുടിച്ചു ഉടുതുണിയില്ലാതെ അയ്യാള്‍ റോഡിലൂടെ നടന്നു.
ഒരു സുപ്രഭാതത്തില്‍ അയ്യാള്‍ ഒരു ബാറിനു മുന്നില്‍ രക്തം ശര്‍ദിച്ച് മരിച്ചു കിടക്കുന്നതു കണ്ടു
പാവം കുട്ടപ്പായി

Sunday 18 May 2008

നാരായണേട്ടന്റെ വിലാസിനി


നാരായണേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന കള്ളു കുടിയനാണ്. പറ്റാവുന്നിടത്തോളം ജോലി ചെയ്യുക
പൊള്ളവയറിനു കൊള്ളാവുന്നതില്‍ കൂടുതല്‍ കള്ളു കയറ്റുക എന്നതത്രേം നാരായണേട്ടന്റെ പോളിസി. നാരായണേട്ടന്‍ കുടിക്കാത്ത ഷാപ്പുക്കളില്ല്ല.നാട്ടിലെ അറിയപ്പെടുന്ന തെങ്ങു കയറ്റതൊഴിലാളിയായ നാരായണേട്ടന്‍ ഒരു തെങ്ങിന് ആറു രൂപയും പത്തുതെങ്ങിന് വച്ച് ഒരു നാളികേരവും കൈക്കിലാക്കും.അതു കൊടുക്കാത്തവന് അന്തികള്ളു മോന്തി ഷാപ്പില്‍ നിന്ന് നാലുകാലില്‍ ആടി വരുന്ന നാരായണേട്ടന്‍ ലോകത്തില്ലാത്ത സുവിശേഷങ്ങളോക്കെ പറഞ്ഞ്
കണ്ണൂ പൊട്ടിക്കും എന്നത് തീര്‍ച്ച.നാ‍രായണേട്ടന്റെ ആകെയുള്ള ദൌര്‍ബല്യം ഭാര്യ വിലാസിനിയാണ്
നാട്ടിലെ ഒരേ ഒരു പൊതു മുതലായ വിലാസിനിയെ നാരായണേട്ടന്‍ വന്നാല്‍ രണ്ട് കണ്ണന്‍ ചിരട്ടിയില്‍ ഇറക്കി നിറുത്തും.വിലാസിനി കിടന്ന് ലോകം മുഴുവന്‍ കേള്‍ക്കെ ഈ കാലമാടന്‍
എന്നെ കൊല്ലുന്നെ ഓടിവായോ എന്നു പറഞ്ഞ് അലറി നിലവിളിക്കും.
വിലാസിനിയെ തീറ്റി പോറ്റുന്ന നാട്ടിലെ ചില സുന്ദരക്കുട്ടപ്പന്മാര്‍ അതു കേട്ട് വിഷാദത്തോടെ വിലാസിനിടെ വീടിന്റെ പടിക്കല്‍ എത്തി നോക്കും.
വിലാസിനി വീണ്ടും വീണ്ടു കാറുന്നതു കേട്ട് കുട്ടപ്പന്മാര്‍ വെറും വായ്നോക്കികളായി പടിക്കെട്ടിനു
പുറത്തു .കാത്തു നിലക്കും.
നാരാ‍ായണേട്ടന് ഒരു സ്വാഭവമുണ്ട്.
കള്ളുകുടിച്ചാല്‍ എതു പോലീസുക്കാരനെയും തെറിപറയും.
ഒരിക്കല്‍ കവലേല് വച്ച് രാത്രി പോസ്റ്റിനു മുന്നില്‍ നിന്നു പുല്ല് പറക്കുകയായിരുന്ന നാരായണേട്ടനെ
എസ്.ഐ പിടിച്ചു
നാരായണേട്ടന്‍
ലോകത്ത് കേട്ടിട്ടുള്ള എല്ലാം ഷാപ്പ് സുവിശേഷങ്ങളും വിളിച്ചു
യേമാന്‍ പിന്നെ ഒന്നു നോക്കിയില്ല
നാരായണേട്ടനെ പൊക്കിയെടുത്ത് ജീപ്പിലിട്ട്.ജീപ്പ് മുന്നോട്ട് പോകുമ്പോള്‍ അയ്യോ അയ്യോ
അയ്യോ എന്നുള്ള നാരായണേട്ടന്റെ പാരഡിഗാനം കേട്ട് നാട്ടിലെ ചെറുപ്പക്കാര്‍ സന്തുഷ്ഠരായി

രണ്ട് ദിവസം ജയിലെ സുഖചികിത്സ കഴിഞ്ഞൂ പൂര്‍ണ ആരോഗ്യവാനായി പുറത്തിറങ്ങിയ നാരായണേട്ടന് തെങ്ങെ കയറിയാല്‍ ടൊയലറ്റ് ആണെന്നു കരുതി മൂത്രം ഒഴിക്കും
ഇതോടെ നാട്ടിലെ തെങ്ങുകള്‍ നാരായണേട്ടനെ ഒഴിവാക്കി
എന്തു പറയാം നാരായണേട്ടന്‍ വീട്ടില്‍ വന്നതോടെ വിലാസിനിടെ ബിസിനസ് മുരടിച്ചു.
അവസാനം നാട്ടിലെ ചെറുപ്പക്കാരെല്ലാം ചേര്‍ന്ന് ഒരോ ദിവസം നാരായണേട്ടന് കള്ള് വാങ്ങി
കൊടുക്കാന്‍ തീരുമാനിച്ചു.
വിലാസിനിടെ ബിസിനസ് മുരടിക്കരുതല്ലോ
അങ്ങനെ നാരായണേട്ടന്‍ കള്ളുകുടിച്ചു അര്‍മാദിച്ചു
വിലാസിനി അറിയപ്പെടുന്ന ബിസിനസ് കാരിയായി.

anoopaweer@gamil.com

Saturday 17 May 2008

രണ്ട് ഗുണ്ടികള്


ഗുണ്ടകളൂടെ ചരിത്രം എവിടെയും പ്രശ്സ്തമാണ്.വടിവാള്‍ തൊമ്മന്‍, പോത്ത് ഗോപാലന്‍, ഇരട്ട വാസു,
ഷാപ്പ് സ്വാമി, കഞ്ചാവ് പിള്ളേച്ചന്‍ തുടങ്ങിയ പല പേരുക്കളിലും പല ദിക്കിലും വെട്ടാനും കുത്താനും
കത്തി കേറ്റാനും തയാറായി സല്‍ സ്വാഭാവിക്കളായ നിരവധി ചെറുപ്പക്കാര്‍ ഗുണ്ടകള്‍ എന്ന ഓമനപേരില്‍ നാട്ടില്‍ സര്‍വ്വ ഐശ്വര്യത്തോടെ കഴിഞ്ഞു കൂടുമ്പോഴാണ്.നാട്ടില്‍ എങ്ങു നിന്നോ
വന്ന് രണ്ട് ഗുണ്ടികള്‍ സ്ഥലം വാങ്ങി താമസം ആരംഭിച്ചത്.അമ്മ ഗുണ്ടിയും മകള്‍ ഗുണ്ടിയും രണ്ട് മകന്‍ ഗുണ്ടക്കളും ചേര്‍ന്ന് ചീട്ടും കളിച്ചും തെറി വിളിച്ചും നാട്ടില്‍ ആകെപ്പാടെ ഒരു ഉത്സവത്തിന്റെ ലഹരി സൃഷ്ടിക്കുന്നതിനിടയിലാണ് ഷാപ്പിലെ കറികച്ചവടക്കാരനും ഒന്നു രണ്ട് വെട്ടു കേസുക്കളില്‍
പ്രതിയുമായ കാലന്‍ എന്ന ഓമനപേരില്‍ വിഖ്യാതനായ മകള്‍ ഗുണ്ടിയുടെ അരുമസന്താനത്തെ
തേടി തെക്ക് നിന്ന് എങ്ങോ രണ്ട് വീരശൂര പരാക്രമികള്‍ പോത്തുങ്കര ഗ്രാമത്തില്‍ എത്തുന്നത്
“നിന്റെ മകനില്ലേടി ഇവിടെ എന്നു ചോദിച്ച് എന്‍ഫീല്‍ഡ് ബൈക്കില്‍ വന്നിറങ്ങിയ
മസിൽമാൻ മുറ്റത്തു നിന്ന് ചിന്നും വിളിക്കണ കണ്ട് അമ്മ ഗുണ്ടി അടുക്കള യില്‍ നിന്നു ചട്ടുകവുമായി പാഞ്ഞു വന്ന് പരാക്രമിയുടെ മൂക്കിനിട്ട് നോക്കി ഒരു കുത്തു കൊടുത്തു.
പരാക്രമി അമ്മ ഗുണ്ടയുടെ വയറിനിട്ട് ഒരു ചവിട്ട് കൊടുത്തതും അമ്മ ഠേ എന്നു കൂഴ ചക്ക പഴം
പോലെ വീണു
ഈ സമയം അടുക്കളയില്‍ തലേന്നത്തെ പഴം കഞ്ഞിയും പോത്ത് ഉലത്തിയതും കൂട്ടി ഒരു ഗുസ്തി പിടുത്തം നടത്തുകയായിരുന്ന മകള്‍ ഗുണ്ടി പാഞ്ഞു വന്ന് ലെവന്റെ നാഭി നോക്കി ഒരു ചവിട്ട് .കൊടുത്തു.
പിന്നെ അവിടെ ഒരു ത്യാഗരാജന്റെ പോലത്തെ ഒരു സംഘടനമാണ് നടന്നത്
അമ്മ ഗുണ്ടിയും മകള്‍ ഗുണ്ടിയും ചേര്‍ന്ന് രണ്ട് മസിലുമാന്മാരെയും അടിച്ചു പപ്പടമാക്കി
നാട്ടിലെ അറിയപ്പെടുന്ന രണ്ട് ഗുണ്ടക്കളെ അടിച്ചു ലെവലാക്കിയ രണ്ട് ഗുണ്ടിക്കളെ കാണാന്‍
കോടതി പരിസരം നിറയെ ആള്‍ക്കൂട്ടം ആയിരുന്നു എന്നത് ചരിത്രം

Monday 12 May 2008

പിള്ളേച്ചന്റെ ക്രൂരകൃത്യങ്ങള്‍


ചില പെണ്ണൂങ്ങളുണ്ട് എന്തുടുത്താലും ഉടുത്തില്ലേലും കണക്കാം.ഈ ഡയലോഗ് എന്റെ പ്രിയ സുഹൃത്ത് വിന്‍സ് ഒരു കമന്റായി പറഞ്ഞതാണ്.എന്നാല്‍ ആ ഡയലോഗ് പിള്ളേച്ചന് അത്ര നിസാരമായി കാണാന്‍ പറ്റില്ല.പിള്ളേച്ചന്റെ നാട്ടിലെ പെണ്‍ക്കുട്ടിക്കളെ കുറിച്ച് പിള്ളേച്ചന് ചില

കണക്ക് കൂട്ടലുക്കളൊക്കെയുണ്ട്.അത്തരത്തിലുള്ള സംഭവമാണ് ഈ കഥ.

ലോകത്തെ 120പരം രാഷ്ട്ങ്ങളീല്‍ നിന്നുള്ള അതി സുന്ദരിക്കളായ പെണ്‍ക്കുട്ടികള്‍ കണ്‍ വെട്ടത്ത്

ആടിയും പാടിയും നടക്കുന്നതു കണ്ട് അവീറീലെ ഓഫീസില്‍ എത്തുന്ന പിള്ളേച്ചനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത് നമ്മടെ തെരുവനന്തപുരത്തെ ഒരു കോമളവല്ലിയാണ്.ഭര്‍ത്താവ് രാവിലെയും വൈകിട്ടും കോമളവല്ലിയെ ഈയുള്ളവന്റെ ഓഫിസിനു മുന്നില്‍ കൊണ്ട് വന്ന് ഇറക്കി വിടും.ആവീര്‍ എന്നു പറയുന്നത് വല്ലപ്പോഴും പെണ്ണൂങ്ങളെ കാണാന്‍ കിട്ടുന്ന ഒരു സ്ഥലമാണ്. സുന്ദരിയും സുശീലയും ഒരു നാടന്‍ മദാമ്മയുടെ ഏല്ലാവിധ പകിട്ടുമുള്ള കോമള വല്ലി ലോകത്തെ സകല വായ് നോക്കികളുടെയും കേന്ദ്ര കഥാപാത്രമായത് പെട്ടെന്നാണ് .കോമള വല്ലി പോകുമ്പോഴും വരുമ്പോഴും ആ ഗോഡൌണിനു സമീപത്തുള്ള സകല ഗോഡൌണിലെയും വായ് നോക്കികള്‍ കൃത്യമായി രാവിലെ വൈകിട്ടും പുറത്തിറങ്ങി കോമളവല്ലിയുടെ അംഗലാവണ്യം കണ്ട് ആസ്വാദിക്കും.

ഒന്നു പറയണ്ട കോമളവല്ലി പോകുന്ന സമയം പാക്കിസ്ഥാനിക്കളും ബംഗാളിക്കളും ഒറ്റ സ്വരത്തില്‍

പറയും

“അച്ചാ മലബാറി ലഡകി ഹെ“

സേനഹിച്ച പെണ്ണിനെ കോലു നാരായണന്‍ കട്ടോണ്ട് പോയ വിഷമത്തില്‍ സന്യാസി ജീവിതം

നയിക്കാന്‍ തീരുമാനിച്ചിരുന്ന പിള്ളേച്ചന് നമ്മുടെ നാട്ടുക്കാരിയായ ഒരു പെണ്‍കൊച്ച് ഇങ്ങനെ

നടക്കുന്നതു കണ്ട് മനമിളകി.

എല്ലാം ദിവസവും പിള്ളേച്ചന്‍ കൃത്യമായി ഓഫീസിനു മുന്നില്‍ സമയം തെറ്റാതെ വായ്-നോട്ടത്തിന്റെ

സകല ഓര്‍മ്മക്കളും അയ് വിറക്കി അങ്ങനെ നിലക്കും.

അവള്‍ക്ക് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയായിരുന്നതു കൊണ്ട് അവള്‍ പിള്ളേച്ചനെ മൈന്‍ഡ് പോലും ചെയ്തില്ല. പിള്ളേച്ചന്‍ ആകെപ്പാടെ ധര്‍മ്മ സങ്കടത്തിലായി .ഇനി ഇപ്പോ എന്താ വഴി.

അങ്ങനെ കുണഠിതപ്പെട്ട് നടക്കുമ്പോഴാണ് തൊട്ടപ്പുറത്തെ ഗൌഡണിലുള്ള ഒരു ബംഗാളി പയ്യന്

ഒരു ബലമായ സംശയം ഉണ്ടായത്.

“ഭായി ഐ।ലൌ। കാ മലബാറി മീനിങ്ങ് ബോലോ ഭയ്യ .?“

എല്ലാവര്‍ക്കും എപ്പഴും സകല ഉപകാരങ്ങളും ചെയ്യാന്‍ ഇഷടപെടുന്ന ഈ പാവം പീള്ളെച്ചന്

ആ പാവത്തിന്റെ മലയാളം പഠിക്കാനുള്ള അഗ്രഹം വളരെ നല്ലതായി തോന്നി.

“ഭായി എനിക്ക് നിന്നെ ഇഷ്ട്മാണ്“

ഞാന്‍ പറഞ്ഞു.

“എക് ബാര്‍ ബോലൊ ഭയ്യ“

“എനിക്ക് നിന്നെ ഇഷടമാണ്.”

“അനക്ക് അന്നെ ഇഷ്ട്മാണ് “ ബംഗാളി അവന്റെ ശൈലിയില്‍ അങ്ങനെ പറഞ്ഞു പഠിച്ചു.

അവനെ ഒരു നല്ല മലയാളം വാക്ക് പഠിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍

ഞാന്‍ മതി മറന്നു സന്തോഷിച്ചു.

അന്ന് വൈകിട്ട് അഞ്ചരയായിട്ടുണ്ടാകും. പുറത്ത് നിന്ന് അനക്ക് നിന്നെ ഇഷ്ട്മാണ് എന്നുള്ള വിളിക്കേട്ടിട്ടാണ് ഓടി ചെന്നത് .നമ്മുടെ കോമള വല്ലി പുറത്തൂടെ പോകുന്നുണ്ട് തൊട്ടപ്പുറെ ടൊയിലറ്റിന്റെ ഉള്ളീല്‍ നിന്ന് നമ്മുടെ ബംഗാളി മുഖം കൊടുക്കാതെ ഉറക്കെ വിളിച്ച് കൂവുന്നുണ്ട്.“അനക്ക് അന്നെ ഇഷടമാണ്“

ഞാന്‍ പെട്ടെന്ന് ചുറ്റുപ്പാടും നോക്കിയിട്ട് ഉള്‍ വലിഞ്ഞു.

എന്റമ്മൊ എന്റെ ശരീരമാസകലം ഒരു വിറയല്.

ഇനി ഇപ്പോ എന്തേലും ഒരു കമ്പ്ലയിന്റ് ഉണ്ടായാല്‍ അവന്‍ പിള്ളേച്ചന്‍ പറഞ്ഞു തന്നിട്ടാണെന്നു പറയും.

അലോചിച്ചപ്പോള്‍ തലയില്‍ ഒരു മൊരക്കം.

ഏതായാലും അന്ന് അങ്ങനെ കഴിച്ചു കൂട്ടി.

പിറ്റേന്ന് ഇത്തിരി ധൃതിയില്‍ തീര്‍ക്കേണ്ട വര്‍ക്ക് തീര്‍ക്കാന്‍ രാവിലെ ഇത്തിരി നേരത്തെ എത്തി

കമ്പ്യൂട്ടറില്‍ ടാലിയുമായി ഒരു വാള്‍ പയറ്റ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ കോമളവല്ലി

ഓഫീസിലേക്ക് കയറി വന്നത്.।

പെട്ടെന്ന് ഞാന്‍ കസേരയില്‍ നീന്നും ചാടിയെഴുനേറ്റു.।

(ഭവ്യതയോടെ ) “ഇരിക്കു.”

“തനിക്ക് ഒരു കള്‍ച്ചരുമില്ലേടോ ഇങ്ങനെയാണൊ ഒരു പെണ്‍ക്കുട്ടിയോട് പെരുമാറണ്ടെ.?”

“എന്താ ഇപ്പോ സംഭവിച്ചെ.?“

“ആ ബംഗാളി ഞാന്‍ വഴിലൂടെ പോകുമ്പോള്‍ എനിക്ക് നിന്നെ ഇഷടമാണെന്നു വിളിച്ചു

കൂവുന്നത് താനും കേട്ടതല്ലെ.?”

“അതാണൊ കാര്യം .താന്‍ ഒരു മലയാളിയല്ലെ ?ഇങ്ങനെ വളരെ വള്‍ഗറായിട്ടുള്ള ഡ്രെസും ധരിച്ച് നടക്കാന്‍ തനിക്ക് നാണമില്ലേ?.താന്‍ രാവിലെ വരുമ്പോഴും പോകുമ്പോഴും തന്നെ കാണാന്‍ എല്ലാം

വാതിക്കലും വായും പൊളിച്ച് ഒരോരുത്തരും നിലക്കണത്.താന്‍ നാളെ ഒരു മലയാളി പെണ്‍ക്കുട്ടിയായ് മടങ്ങി വാ തന്നെക്കുറിച്ച് ഒരാളും ഒന്നും പറയില്ല.ഞാനാ ബംഗാളിക്കത് പറഞ്ഞു

കൊടുത്തത് അത് തന്നെ വിളിക്കാനാണെന്ന് ഞാന്‍ അറിഞ്ഞില്ല.അങ്ങനെ ചെയ്തതില്‍ സോറി.”

ഞാന്‍ പറയുന്നു.

എന്തായാലും അന്ന് എന്നോട് വേറെ എന്തോക്കെ പറഞ്ഞ് അല്പം ചൂടായിട്ട് പോയ കോമള വല്ലി

പിറ്റേന്ന് നല്ല അച്ചടക്കമുള്ള കുട്ടിയായി ഓഫീസില്‍ എത്തി.

അതിനു മുമ്പെ ഞാന്‍ ബംഗാളിയെ ഓഫീസിലേക്ക് വിളിച്ച്

ഒരു താക്കിത് കൊടുത്തു.

“തൂമാരാ ദിമാഗ് കരാബെ .യെ ലഡകി ബോലെഗാ തുമാരാ അര്‍ബാബ് കോ കമ്പ്ലയിന്റ് കരാഗാ.

എക് ബാര്‍ ബോലെഗാ ബഹുത് മുഷ്കിലെ ഭായി

അറിയാവുന്ന പൊട്ട ഹിന്ദി വച്ച് അവനെ പറഞ്ഞു മനസിലാക്കി.

എതായാലും പിന്നെ അവന്‍ അനക്ക് അന്നെ ഇഷ്ട്മാണെന്ന് പറഞ്ഞിട്ടില്ല.

തന്നെയുമല്ല നമ്മുടെ കോമളവല്ലി നല്ല ഡ്രെസും ധരിച്ചു.


Wednesday 7 May 2008

അയ്യോ ഞാന്‍ കള്ളനല്ലേ ഒരു പാവം പിള്ളേച്ചനാണെ



പിള്ളേച്ചന് അതികാലത്ത് ഓടാന്‍ പോകുന്ന പതിവുണ്ട് ।അതികാലത്തെന്നു പറയുമ്പോള്‍

നാലുനാലര മണിയാകുമ്പോള്‍ ഏഴെട്ട് കിലോമീറ്റര്‍ പിള്ളേച്ചന്‍ ഓടും

അങ്ങനെ പിള്ളേച്ചന്‍ ഒരു ദിവസം രാവിലെ നാലരമണിക്ക് കോട്ടയം-ഏറണാകുളം റോഡിലൂടെ

അതിശിഖ്രം പാഞ്ഞൂ പോകുകയാണ്।പിള്ളേച്ചന്റെ ഓട്ടം എന്നു പറയുമ്പോള്‍ ഷര്‍ട്ടൊന്നും ഉണ്ടാകില്ല ഒരു ബര്‍മുഡ മാത്രമായിരിക്കും വേഷം।അങ്ങനെ ബര്‍മൂഡയും ഇട്ട് പിള്ളേച്ചന്‍ അതിവേഗത്തില്‍ കുതിച്ചത് ഒരു ഇറച്ചി വെട്ടുക്കാരന്റെ കടയുടെ മുന്നിലൂടെയാണ്।ഈ സമയം ഇറച്ചി

കടയില്‍ കൈയ്യില്‍ വലിയോരു കൂടവുമായി ഇറച്ചിക്കാരനായ കാലന്‍ ഒരു പോത്തിനു മരണമൊഴി നലകാന്‍ കാത്ത് നിലക്കുകയായിരുന്നു।കൂടും ഉയര്‍ത്താന്‍ തുടങ്ങുമ്പോഴാണു പിള്ളേച്ചന്‍ വാണം വിട്ടപോലെ ഇറച്ചിക്കാരന്റെ മുന്നിലൂടെ പാഞ്ഞത് ഇറച്ചിക്കാരന്റെ സകല നിയന്ത്രണവും വിട്ടുപോയി

സ്വതവെ അല്പം കറുപ്പ് നിറമുള്ള പിള്ളേച്ചന്‍ ഷര്‍ട്ട് കൂടി ഊരി വിയര്‍ത്തൊലിച്ച് പാഞ്ഞു പോയപ്പോള്‍

ഇറച്ചീക്കാരനായ ആ കാലന്‍ വിചാരിച്ചത് കള്ളന്‍ എതാണ്ട് മോഷടിച്ചിട്ട് ഓടുന്നതാണെന്നാണ്।

ആയ്യാള്‍ പെട്ടെന്ന് അവിടെ നിന്നു തൊണ്ട പൊട്ടി വിളിച്ചു കൂവി

കള്ളന്‍ കള്ളന്‍

രാവിലെ കുട്ടിക്കളൊക്കെ പഠിക്കാന്‍ എഴുനേല്‍ക്കുന്ന സമയമായതു കൊണ്ട് മിക്ക വീട്ടുക്കാരും ഉണര്‍ന്നിട്ടുണ്ടായിരുന്നു।

പിള്ളേച്ചന്റെ പുറകെ ഇറച്ചിക്കാരനും ആരാണ്ടൊക്കെയൊ ഓടി

പിള്ളേച്ചന്‍ പുറകിലെ ബഹളം കണ്ടിട്ട് പോത്ത് വിരണ്ടതാണെന്നാണ് വിചാരിച്ചത്

ഒന്നു പറയണ്ട പുറകെ വരുന്നവര്‍ എത്തുന്നതിനു മുമ്പെ പിള്ളേച്ചന്‍ കപ്പ കണ്ടവും റബര്‍ തോട്ടവും ഒക്കെ കിടന്ന് എങ്ങനെയൊക്കെയോ വിട്ടില്‍ എത്തി

പാവം ഇറച്ചികടകാരന്‍

അയ്യാളുടെ മുന്നിലെങ്ങാന്‍ പെട്ടിരുന്നേല്‍ ഇങ്ങനെ ഇവിടെ ഇരിക്കാന്‍ കഴിയില്ലായിരുന്നു

Monday 5 May 2008

കാപ്പിലാന്റെ ഷാപ്പ്-4

“എന്റ്മ്മോ ഓടി വായോ ഈ നീരു വാളു വയ്ക്കുന്നെ“
തോന്ന്യാസി അടുക്കളെന്ന് ഇറങ്ങി മൊയലാളിടെ മുന്നില്‍ വന്നു നിന്ന് കാറി
“എന്തോന്നാടാ തൊള്ള കീറുന്നെ?”
കാപ്പു ദേഷ്യത്തോടെ അവ്ന്റെ ചെവിക്കു പിടിച്ചുയര്‍ത്തി
“മൊയലാളി നീരു വാളു വയ്ക്കുന്നു അവിടെ“
“ങേ എവിടെ?”
മൊയലാളി
തോന്ന്യാസിടെ പിന്നാലെ ചെന്നു
നീരു ഷാപ്പിനു പിന്നിലെ കയ്യാലെ കയ്യൂന്നി കൊടുവാളു വയ്ക്കുകയാണ്
“ചതിച്ചോ വല്ലഭോ“
ഒരൊന്നും മിക്സു ചേര്‍കുമ്പോള്‍ അദ്യം ടേസ്റ്റ് ചെയ്തു നോക്കുന്നത്
നീരുവാണ്
എന്നെന്തു പറ്റി ഇവന്
മൊയലാളി കുണ്ഠതപെട്ട് അയ്യാളുടെ അടുത്തേക്ക് ചെന്നു
“എന്നതാ നീ പതിവില്ലാത്തത് ചേര്‍ത്തത്“
“ഞാന്‍ വാല്‍മികിയില്‍ അല്പം തണലും പുടിയൂരും ചേര്‍ത്ത് ഇളക്കി
ഇത്രേ പ്രതിക്ഷിച്ചില്ല“
വാ‍ാ നീരു വീണ്ടും വാളു വച്ചു
“നീയാ പാമുവിനെ വിളി“
“അവന്റെ സഞ്ചാരി അവിടെങ്ങാന്‍ കാണും“
“ങാം വല്ലഭന്‍ ഡോകടര്‍ നാട്ടില്‍ വന്നത് നന്നായി
അങ്ങോട് തന്നെ പോകാ “
പാമു നിരുവിന്റെ വാളിന്റെ ശക്തി അറിഞ്ഞ് വളരെ വേഗത്തില്‍ പാഞ്ഞെത്തി
“എന്റെ ഓസീറു പുണ്യാളാ“
“ദാ പിടിച്ചോ “
മൊയലാളി നീരുവിനെ പൊക്കിയെടുത്ത് പാമുവിനു കൈമാറി
“നേരെ വല്ലഭന്റെ അടുത്തോട്ട് പോട്ടെ“
വണ്ടി വല്ലഭന്‍ ഡോകടറുടെ ആശുപത്രിക്കരുകില്‍ ടയറ് പഞ്ചറായി നിന്നു
“ഡോകടറകഠുണ്ടോ?”
റോസമ്മ നേഴ്സ് വാതിക്കല്‍ ചിരിച്ചു നില്‍ക്കുന്നത് കണ്ടിട്ട് പാമു അങ്ങോടു പോയി
“വാടോ ഇവിടെ“
കാപ്പു മൊയലാളി
ദേഷ്യത്തോടെ വിളിച്ചു
കാപ്പു നീരുവിനെ തൂക്കിയെടുത്ത് ഡോകടറുടെ മുന്നിലേക്ക് ചെന്നു
ഡോകടര്‍ നീരുവിനെ അടിമുടി പരിശോധിച്ചു (പാന്റിന്റെ പോക്കറ്റ്,ഷര്‍ട്ടിന്റെ പോക്കറ്റ്)
“ഇതു ഒരു പ്രത്യേകതരം രോഗമാണ്“
“കാപ്പിലോനീയാ പാമുവോയിസിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം ചില പ്രത്യേകതരം മദ്യം കഴിക്കുന്നവരില്‍ ആണ് ഈ രോഗം കുടുതലായി കണ്ടു വരുന്നത്‘
“ഇതിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും
കരികലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കരാകരാ ശബ്ദം കേള്‍ക്കും
വായ് തുറക്കാതെ മിണ്ടാന്‍ സാധിക്കില്ല
ബസ്റ്റോപ്പുക്കളില്‍ പോയി എങ്ങോടെലും നോക്കി നിലക്കുക തുടങ്ങിയവയൊക്കെയാണ്
ഇതിനു ഒരു പ്രത്യേക മരുന്ന് റോസ് മെഡിക്കത്സില്‍ കിട്ടും“
“കുളിരാണ്ടം എന്നാണ് ഇതിന്റെ പേര്“
“ഇതു വാങ്ങിച്ചു പതിവായി മൂന്നുമാസം കഴിക്കുക
ഡോകടര്‍ പറഞ്ഞു
“എങ്കില്‍ വരട്ടെ വല്ലഭൊ“
മൊയലാളി തലയാട്ടി കൊണ്ടു പറഞ്ഞു
“ഫീസ്“
“അതു കുപ്പിയായിട്ട് ഇങ്ങെത്തിക്കാം“
തുടരും

Saturday 3 May 2008

പിള്ളേച്ചനു പറ്റിയ ഒരക്കിടി



1998ല്‍ നടന്ന ചരിത്ര പ്രശ്സ്തമായ ഒരു വായനോട്ടത്തിന്റെ കഥയാണിത്

പിള്ളേച്ചന്‍ ബികോമിനു പഠിക്കുന്ന കാലം ഉച്ചക്ക് പ്രശ്സ്തമായ തവളകുഴി ഷാപ്പില്‍ ഊണു കഴിക്കാന്‍

പോകുന്ന പതിവുണ്ട് ।നാ‍ട്ടില്‍ നിന്നും വളരെ ദൂരെ ദേശങ്ങളില്‍ നിന്നുപോലും പ്രശ്സ്തരായ കുടിയമാര്‍

അനുദിനം വന്നു പോകുന്ന ഷാപ്പാണിത്।

പിള്ളേച്ചന്‍ ഒരു ഞണ്ടു കറിം കപ്പേ കഴിച്ച് കിറി തൊടച്ച് ഷാപ്പിന്റെ പിന്‍ വാതലിലൂടെ

പുറത്തേക്കു വന്നു

ഉച്ചക്ക് ഷാപ്പിനു മുന്നിലുള്ള ബസ്സ്റ്റോപ്പില്‍ കിളിക്കളുടെ ബഹളമാണു കോട്ടയത്തെ പല ദിക്കുക്കളില്‍

നിന്നുമുള്ള കിളികളെ ഈ ബസ് സ്റ്റോപ്പില്‍ കാണാം

അവരെ നോക്കി കൊണ്ട് പിള്ളേച്ചന്‍ നടന്നു

അപ്പോഴാണ് ഒരു ചെറിയ ട്രാഫിക്ക് ബ്ലോക്ക്

പിള്ളേച്ചന്റെ കണ്ണുകള്‍ യാദ്രച്ചികമായി സംയുക്ത വര്‍മ്മയെ കണ്ടു

അന്ന് പാലായിലും പരിസരപ്രദേശങ്ങളിലും നാടന്‍ പെണ്ണും നാട്ടു പ്രാമാണിയുടെം ഷൂട്ടിങ്ങ് നടക്കുന്ന

സമയം

സംയുക്തയെ കണ്ട് അങ്ങോട് നോക്കി നടന്ന പിള്ളേച്ചന്‍ ഠേ എന്ന് ഒരൊറ്റയിടി

എന്റ്മ്മൊ

അതൊരലര്‍ച്ചയായിരുന്നു

നോക്കുമ്പോള്‍

കോളേജിനടുത്തുള്ള ഒരു വല്ല്യമ്മ റോഡില്‍ വീണു കിടക്കുന്ന്

ഫ് &&&** ####*** ആ വല്ല്യമ്മ പിള്ളേച്ചനെ അങ്ങനെ വിളിച്ചു

ജിവിതത്തില്‍ ഒരിക്കലും അത്ര നല്ല സുവിശേഷം പിള്ളേച്ചന്‍ കേട്ടിട്ടുണ്ടാവില്ല

എന്റമ്മൊ അതാലോചിച്ചാല്

ഇപ്പഴും ചിരി വരും