Wednesday 13 February 2008

ചൂരല്‍ കഷായം-1-തൊട്ടാവാടി മഹാത്മ്യം



അരക്കുഴ സെന്റ്‌ മേരിസ്‌ ബോയിസ്‌ സൂകൂളിലെ പഠന നാളുക്കളില്‍ ഭീതിയോടെ ഓര്‍ക്കുന്ന ഒരു അധ്യാപകനുണ്ട്‌ പുല്‍പറമ്പില്‍ ജോസ്‌ സാര്‍।ഇംഗ്ലിഷ്‌ ക്ലാസാണു സാറിന്റെ പിള്ളെരെ തല്ലുന്നതില്‍ ഈ സാറിനു ഡോക്ടറേറ്റു കിട്ടിയിട്ടുണ്ടോ എന്നു സംശയിച്ചു പോകും.c...a॥t-cat r..a..t --rat c...a...t cat കാറ്റ്‌-പുച്ച റാറ്റ്‌-എലി(ഭീതി നിറഞ്ഞ ആ പഴയ ക്ലാസുറൂമിലുടെ ഒന്നു പോയതാണു).abcd-.................z വരെ മുന്നോട്ടും അതെ രീതിയില്‍ പിന്നോട്ടും ചൊല്ലിക്കും എവിടെലും വച്ചൊന്നു നിന്നു പോയാല്‍ നിക്കറു വലിച്ചു പിടിച്ചിട്ടു ചന്തിക്കിട്ടു ടപ്പെ ടപ്പെ എന്നു കിട്ടും. കൂടാതെ എമ്പോസിഷനും.എന്റെ ദൈവമെ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ടും ഇടവേളക്കു പുറത്തു പോകാതെ അടിയെ പേടിച്ചു ക്ലാസുമുറിയില്‍ ഇരിക്കും.സുക്കളടച്ചാല്‍ ഏല്ലാവരും ജയിച്ച കുട്ടിക്കളുടെ പുസ്തകങ്ങള്‍ വാങ്ങും.അങ്ങനെ ഒരു പഴയ പുസ്തകവുമായിട്ടാണു ക്ലാസില്‍ വന്നത്‌.പുസ്തകത്തിന്റെ പേജുക്കളുടെ സൈഡിലെല്ലാം എലികാര്‍ന്നു തിന്നതു പോലെയുള്ള കീറലുക്കളും മുഷിച്ചിലും ഒടിച്ചിലുമൊക്കെ.ഇംഗ്ലീഷ്‌ പുസ്തകം പിടിച്ചു ഉയര്‍ത്തി നിറുത്തിട്ടു സാര്‍ വായിപ്പിക്കും.എന്റെ പുസ്തകം കാണുമ്പോള്‍ ചോദിക്കും.വിശക്കുമ്പോള്‍ നീയിതാണോടാ തിന്നുന്നെ.സാര്‍ അന്നു തമാശ പറഞ്ഞാല്‍ പോലും ചിരിക്കാന്‍ പേടിയായിരുന്നു.പഠിക്കാത്ത കുട്ടിക്കളെ ക്ലാസിനു പുറത്തു നിരുത്തും.ചിലപ്പോ നാലുമണിക്കു സുകുള്‍ വിട്ടതിനു ശേഷവും ഞങ്ങളില്‍ ചില കുട്ടിക്കള്‍ abcdപഠിക്കുന്നുണ്ടാകും. ABCD പഠിക്കുന്നതു വരെ ഇതായിരുന്നു ശിക്ഷ.സാറിന്റെ അടി കിട്ടാതിരിക്കാന്‍ ഉള്ള അമ്പലങ്ങളില്‍ മുഴുവന്‍ വഴിപ്പാടാണു എന്റെ ദൈവമെ എന്നേന്നൊടിന്നു സാറു ചോദ്യം ചോദിക്കല്ലേ.കാവുകളിലെ ദേവിമാരും അമ്പലങ്ങളിലെ ദേവന്‍മാരും കുറെ പരിവേദനകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ കൂറു മാറി അവര്‍ സാറിന്റെ കൂടെ കൂടി.



അങ്ങനെ വിഷമിച്ചിരുന്നപ്പോഴാണു ആറാം ക്ലാസില്‍ പഠിക്കുന്ന കോലന്‍ ഒര ഐഡിയയുമായി വരുന്നത്‌।എടാ അന്തപേ(എന്റെ വിളിപേരു)നീ ഒരു കാര്യം ചെയ്യു.നിന്റെ വീട്ടില്‍ തൊട്ടാവാടിയുണ്ടോ.ഉണ്ടല്ലോ ഇഷ്ടം പോലേ.എങ്കില്‍ നീയതിന്റെ മുന്നുതളുള്ള ഒരു ഇല പറിച്ചു പോക്കറ്റിലിടുക ഒരിക്കലും നിനക്കടി കിട്ടില്ല.എടാ ഞങ്ങളൊക്കെ അങ്ങനെയല്ലെ രക്ഷപെട്ടത്‌.ഏതായാലും കോലെന്റെ വാക്കുകള്‍ ദൈവത്തിന്റെ വെളിപാടായി തോന്നി.പിറ്റെന്നു രാവിലെതന്നെ മുന്നിതളുള്ള തൊട്ടാവാടി തപ്പിയിറങ്ങി ഭയങ്കര പരിക്ഷണം തന്നെ എവിടെ നോക്കിയാലും രണ്ടിതളും നാലിതളും മാത്രമുള്ള ഇലകള്‍ അങ്ങനെ പത്തുപതിനചു മിനിറ്റത്തെ പരിശ്രമഫലമായി ഒരണ്ണെം കിട്ടി.അതു കൈയില്‍ കിട്ടിയപ്പോള്‍.നമ്മുടെ കോലന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഞാനവനെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തേനെ.ലൊട്ടറി അടിച്ചപോലുള്ള സന്തോഷം.ഏതായാലും തൊട്ടവാടി പോക്കറ്റിലിട്ടു സുകൂളില്‍ എത്തി.പതിനൊന്നരക്കു വെളിക്കു വിട്ടു കുട്ടിക്കളെല്ലാം പോയി.അവിടെ ഇരുന്നു ഉതസാഹിച്ചുള്ള പഠനമ്മാണു.ഇങ്ങനെ നീ പഠിച്ചാല്‍ പത്താം ക്ലാസില്‍ നിനക്കു റാങ്കു വാങ്ങാം.നീ പോടാ മാക്രി.ക്ലാസില്‍ ഏറ്റവു അധികം പഠിക്കുന്ന കേവിച്ചനെ കളിയാക്കി.പതിനൊന്നര കഴിഞ്ഞു പത്തു മിനിറ്റു കഴിഞ്ഞു ബെല്ലടിച്ചപ്പോള്‍ ശ്വസം മുട്ടി ഇപ്പ വരു കുട്ടിക്കളെല്ലാം തലേന്നു പഠിപ്പിച്ചതു ആഞ്ഞു പഠിക്കുകയാണു.എന്റെ ദൈവമെ എന്റെ കാര്യം പോക്കാ എന്റെ കാവിലമ്മെ കൃഷ്ണാ നരസിംഹ മര്‍ട്ഠ്തി കാത്തോണെ.പിന്നെ പൊക്കറ്റില്‍ തൊട്ടവാടിയുണ്ടോയെന്നറിയാന്‍ ഇടക്കിടെ തപ്പി നോക്കും.നിനക്കെന്താടാ നെഞ്ചു വേദനയാണോ അടുത്തിരുന്ന ആനയുടെ കമന്റു കേട്ടു അവനെ തെറി വിളിച്ചു.നീ പോടാ ആനപാപ്പാനെ.ഓഫിസു മുറിയില്‍ നിന്നും നിളമുള്ള ചുരലുമായി പുല്‍പറമ്പില്‍ സാര്‍ വരാന്തയിലുടെ നടന്നു വരണ കണ്ടു.ഏടാ വരുന്നുണ്ട്‌ സന്തപ്പന്‍ വാതിക്കല്‍ എത്തിനോക്കിയിട്ടു പറഞ്ഞു വന്നു പരഞ്ഞു.ക്ലാസില്‍ മൊട്ടു സുചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്തത.സാര്‍ ക്ലാസിലേകു വന്നു good morning sir ങ good morning sit down.ഇന്നലെ പഠിപ്പിച്ചത്‌ ഏല്ലാവരും പഠിച്ചോ.സന്തോഷെ(സന്തപ്പന്‍) നി abcd പഠിച്ചോ.നമ്മുടെ പാവം സന്തപ്പന്‍ മാത്രംabcd ഇതുവരെ പഠിച്ചില്ല.നീയിങ്ങു ഏറ്റു വന്നെ സന്തപ്പന്‍ വിറക്കുന്ന കാലടിക്കളോടെ എഴുന്നേറ്റു സാറിന്റെ അടുത്തേക്കു ചെന്നു.ഒന്നു തിരിച്ചു ചൊല്ലിക്കേടാ.എന്റെ അമ്മോ തിരിച്ചു ചൊല്ലാന്‍ അറിയാമെങ്കിലും സാറിന്റെ അടുത്തുപോയിനിന്നാല്‍ തിര്‍ച്ചയായും തെറ്റും.മൂത്രമൊഴിക്കാന്‍ മുട്ടുന്നതുപോലെ സാറിപ്പോ എന്നോടു ചൊദ്യം ചോദിച്ചാല്‍ ഞാന്‍ ചിലപ്പോ ഒന്നും രണ്ടും ഇവ്വിടെ തന്നെ നടത്തും.സന്തപ്പന്‍ സാറിന്റെ മുന്നിലില്‍ നിന്നു z y x----- ..................................................zyx സാറവനെ കളിയാക്കികൊണ്ടു മേശയുടെ മുകളില്‍ ഇരുന്ന ചുരലെടുത്തിട്ടു ടപ്പേ ടപ്പെയെന്നു നാലെണ്ണം പൊട്ടിച്ചു.പുറത്തു പോ പഠിച്ചിട്ടു ക്ലാസ്സില്‍ കയറിയാല്‍ മതി ഇനി നീ.സന്തപ്പന്‍ ലോകം മുഴുവന്‍ കേള്‍ക്കുന്ന ഉച്ചത്തില്‍ കരഞ്ഞു കൊണ്ടു പുറത്തേക്കിറങ്ങി.സാറിന്റെ കണ്ണുകള്‍ ക്ലാസിലുടെ സഞ്ചരിച്ചു.ചിലരൊക്കെ തല ഉയര്‍ത്തി നോക്കാതെ കുനിഞ്ഞിരിക്കുകയാണു.സാറിനു പലരുടെയും പേരറിയത്തില്ല.ആ നേരങ്ങളില്‍ സാറു കള്ളത്തരം കാണിക്കുന്നവന്റെ തലക്കിട്ടു നോക്കി ചോക്കുവച്ച്‌ ഒരേറാണ്‍ ചിലപോ ഡെസ്റ്ററുമാകം.തലയിലേറു കൊള്ളുന്നവന്‍ പതിയെ തലയുയര്‍ത്തി നോക്കും .BEAUTIFULന്റെ സ്പെല്ലിങ്ങെന്താടാ.അടുത്തയടി അവനിട്ടാകും.അന്നു കുരുത്തംകൊണ്ടു പലരെയും പൊട്ടിചെങ്കിലും എന്നെ എഴുന്നേല്‍പ്പിച്ചില്ല.പിന്നെ പലപ്പോഴും ഈ തോട്ടവാടി ഒരനുഗ്രഹമായിട്ടുണ്ട്‌.ഒന്നെങ്കില്‍ സാറു ചോദിക്കില്ല അല്ലേയല്‍ അറിയാവുന്നതാകും ചോദിക്കുക അങ്ങനെ എപ്പോഴൊക്കെയൊ തൊട്ടവാടി രക്ഷകനായിട്ടുണ്ട്‌



ചില കുട്ടിക്കളുണ്ട്‌ സാറിന്റെ അടികിട്ടതെയിരിക്കാന്‍ നിക്കറിനുള്ളില്‍ കാര്‍ഡ്‌-ബോര്‍ഡു തിരുകും।സാറടിക്കുമ്പോള്‍ ടപ്പെയെന്നു വെടിപൊട്ടുന്ന സ്വരമാണു. സാറിന്റെ ബുദ്ധി കണ്ടു പിടിക്കും അവമാര്‍ക്കിട്ടു മുട്ടിനു പിന്നിലാണു അടി കിട്ടുക.കറിയാച്ചന്‍ എന്നൊരു കൂട്ടുക്കാരനുണ്ടായിരുന്നു ക്ലാസില്‍ അവനാണു പുതിയപുതിയ ഐഡിയക്കളുമായി വരുന്നത്‌.ഒരു ദിവസം കറിയാച്ചന്‍ കുരുമുളകു,കന്താരി തുടങ്ങിയവ ഉപയോഗിക്കുന്ന രിതികള്‍ പഠിപ്പിച്ചു അത്യവശ്യ സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്താം.എന്തെന്നാല്‍ കറിയാച്ചന്‍ പറയുന്നു.സാറ അടിക്കാന്‍ തുടങ്ങുമ്പോള്‍ കൈയില്‍ കരുതിയിരിക്കുന്ന കുരുമുളക്‌ കന്താരി തുടങ്ങിയവ വായിലിടുക.കന്താരിയുടെ എരുവുകൊണ്ടു അടിയുടെ വേദന അറിയില്ല.നല്ല ഇയഡിയ ഒരു ദിവസം നമ്മുടെ സന്തപ്പന്‍ ഒന്നു പരിക്ഷിച്ചു.നല്ല ഒരു മുട്ടന്‍ കന്താരി സാറിന്റെ അടി കിട്ടോം സന്തപ്പന്‍ ഒരു കടി അടിം കൊണ്ടു തിരികെ ബഞ്ചില്‍ വന്നിരുന്ന സന്തപ്പനു കണ്ണിക്കൂടെയും മൂക്കിലൂടെയും ഒക്കെ വെള്ളം വരുകയാണു.എന്താടാ. സാറെ വെള്ളം.ഇപ്പഴല്ലേടാ വെളിക്കു വിട്ടത്‌ നീയെന്തടുക്കുവായിരുന്നു.സന്തപ്പന്‍ വീണ്ടും പറഞ്ഞു സാറെ വെള്ളം.പോയി കുടിച്ചിട്ടു വാടാസന്തപ്പന്‍ സാറിന്റെ വാക്കുകള്‍ വായിന്നു മുഴുവന്‍ വീഴും മുമ്പെ ഒരൊറ്റ ഒട്ടാമായിരുന്നു റോഡരുകിലെ പൈപ്പിന്റെ ചുവട്ടിലേക്ക്‌.


ഒരു ദിവസം കറിയയെ സാറു പൊക്കി i have two eyes അര്‍ത്ഥം പറയടാ।സാറെ ഞാന്‍ രണ്ടു ഐസു തിന്നു.ക്ലാസ്സില്‍ പിള്ളേരെല്ലാം കൂട്ട ചിരി ചിരിച്ചു.പിന്നിടൊരു ഓണ പരിക്ഷ കറിയാചന്‍ ഭയങ്കര കോപിയടി വീരനാണു.(എഴാം ക്ലാസിലാണു) കറിയാച്ചന്‍ മടിയിലെന്തോ പരതുന്നതു കണ്ടു.സാര്‍ അടുത്തു വന്നു എന്താടാ അത്‌ എടുക്കടാ.കറിയാച്ചന്‍ പോക്കറ്റില്‍ നിന്നും ചെരിയൊരു കത്തി പുറത്തെടുത്തു.കത്തിയായിട്ടണോടാ ക്ലാസില്‍ വരുന്നത്‌.സാറെ നഖം വെട്ടാനാ.പരിക്ഷ ഹാളിലിരുന്നു എല്ലാവരും ചിരിച്ചു.സാര്‍ കത്തി വാങ്ങികൊണ്ടു പോയതല്ലാതെ ഒന്നും പറഞ്ഞില്ല.ശരിക്കും പറഞ്ഞാല്‍ ഈ ചുരലൊരു ആസാമാന്യ സാധനമ പിള്ളേരെ തല്ലാന്‍ വെണ്ടി മാത്രമാണു ഇതു ഭൂമിയില്‍ ഉണ്ടായിരിക്കുന്നത്‌ എന്നു തോന്നുന്നു.ചില സാറുമാരുണ്ട്‌ അവര്‍ക്കു കുട്ടുക്കാരെപോലെയാണു ചൂരല്‍.ഞങ്ങളുടെ സുകുളിലെ ഒരു സാര്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു.എടാ നിങ്ങളെ തല്ലാന്‍ വേണ്ടി രണ്ടുക്കെട്ടു ചൂരല്‍ വാങ്ങി കൊണ്ടു വന്നു വച്ചിട്ടുണ്ട്‌.ഇനിയത്‌ നന്നായിട്ടു പുഴുങ്ങി എണ്ണയൊക്കെയിട്ടു മിനുക്കി എടുക്കണം അടികിട്ടുമ്പോള്‍ നിന്റെയൊക്കെ തുട പൊട്ടണം.പെണ്‍ ടീച്ചര്‍മാര്‍ക്കു വലിപമുള്ള ചുരലുക്കളാണിഷ്ടം.എന്നാല്‍ ചില സാറുമാരുണ്ട്‌ വള്ളി ചുരലുമായിട്ടാണു വരുക.എന്റമ്മോ ഓര്‍ക്കാന്‍ വയ്യ.


ജോസാറു മരിച്ചിട്ടു രണ്ടു വര്‍ഷം കഴിഞ്ഞു.അഞ്ചാം ക്ലാസില്‍ സാറിന്റെ തല്ലു വങ്ങാത്ത കുട്ടികള്‍ വളരെ അപൂര്‍വമായിരിക്കും.സാറിന്റെ ആ നല്ല ശിക്ഷണം പില്‍ക്കാലത്ത്‌ ഒരോ കുട്ടിയും ഓര്‍ക്കാറുണ്ട്‌.ജിവിതത്തെ നല്ല വഴിക്കു നയിക്കാന്‍ ഞങ്ങളെ പ്രാപ്തനാക്കിയ ഞങ്ങളുടെ സാറിന്റെ വേര്‍പ്പാടു മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ഒരു വലിയ വേദന തന്നെയാണു

5 comments:

Seema said...

ഇപ്പൊ നമ്മള്‍ക്കെല്ലാം നഷ്ടമായിരിക്കുന്നു...ജോസിനെ പോലുള്ള സാറന്മാരും ഇതു പോലുള്ള സ്കൂള്‍ അന്തരീക്ഷവും എങ്ങോട്ടാനു മാഞ്ഞു പോയത്?

ചാണക്യന്‍ said...

നന്നായി...സ്കൂള്‍ ജീവിതകാലം ഓര്‍ത്തു പോയി.......

ധനേഷ് said...

കൊള്ളാം..
എഴുത്ത് നന്നായിട്ടുണ്ട്..
ഇതേ പേരില്‍, ഇതേ തീമില്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
http://vakradrishti.blogspot.com/2008/01/blog-post_21.html അതുകൊണ്ടാ ഈ പേരു കണ്ടപ്പോ തന്നെ ഓടി വന്നതും.. :)

നമ്മുടെ എല്ലാം സ്കൂള്‍ കാലം ഒരുപോലെ തന്നെ..:)

ഹരീഷ് തൊടുപുഴ said...

അനൂപേ; സ്കൂള്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുപോയി!!!

ആ സാറ് ഇപ്പോള്‍ ഉണ്ടയിരുന്നെങ്കില്‍ ഒരു കൊട്ടേഷന്‍ കൊടുക്കാമയിരുന്നു...

വിജി പിണറായി said...

ഓര്‍മകളിലേക്കൊരു യാത്ര...!!